Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലിനോട് നെടുമുടിയുടെ ചോദ്യം?
വാനപ്രസ്ഥം, കിരീടം, തൂവാനത്തുമ്പികള്‍, ഭരതം തുടങ്ങി മുപ്പത്തിയഞ്ച് വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം അനശ്വരമാക്കിയ ഒത്തിരി വേഷങ്ങള്‍ കണ്ട് പ്രേക്ഷകര്‍ വാപൊളിച്ചു നിന്നുപോയിട്ടുണ്ട്. വിരള്ത്തുമ്പുപോലും കഥാപാത്രത്തിനൊപ്പം ചലിക്കുന്നത് കണ്ട് അത്ഭുപ്പെട്ടിട്ടുണ്ട്. ചെയ്ത വേഷങ്ങളെ കുറിച്ചോര്‍ത്ത് എപ്പോഴെങ്കലും മോഹന്‍ലാല്‍ സ്വയം അഭിമാനിച്ചിരിക്കുമോ?
ചോദ്യം സിനിമാ ഇന്റസ്ട്രിയിലെ ലാലിന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ നെടുമുടിവേണുവിന്റേതാണ്. സാഹിത്യകാരന്മാരും കവികളും പറഞ്ഞു കേട്ടിട്ടുണ്ട്, പലപ്പോഴും അവരുടെ രചനകളും കവിതകളും പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ 'ഞാനാണോ ഇത് ചെയ്തതെന്ന്' തോന്നാറുണ്ടെന്ന്. അതാണ് ഒരു സൃഷ്ടിയുടെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് പറയാം.
സ്വന്തം സിനിമകള്‍, അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ചില അവസ്ഥകള്‍, പിന്നീടെപ്പോഴെങ്കിലും കാണുമ്പോള്‍ സ്വയം അത്ഭുതപ്പെടുത്തുന്നതായി ലാലിന് തോന്നിയിട്ടുണ്ടോ എന്നാണ് നെടുമുടിയുടെ ചോദ്യം. തീര്‍ച്ചയായും തോന്നിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.
എങ്ങനെ സാധിച്ചു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ സിനിമയില്‍ വന്നിട്ട് 35 വര്‍ഷമായി എന്ന് ആരെങ്കിലും പറയുമ്പോള്‍ എങ്ങനെ സാധിച്ചു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. 35 വര്‍ഷം ഒരു പ്രൊഫഷനില്‍ നില്ക്കുക എന്നത് എന്നെ സംബന്ധിച്ച് അത്ഭുതം തന്നെയാണ്. തൂവാനത്തുമ്പികളായാലും മറ്റേത് സിനിമയായാലും കാണുമ്പോള്‍ എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആലോചിക്കാറുണ്ട്. വാനപ്രസ്ഥത്തിലെ കഥകളി എങ്ങനെ ചെയ്തു എന്നാലോചിച്ചിട്ടുണ്ട്.
ഇതിന്റെ മൊത്തത്തിലുള്ള ഉത്തരം ഞാന്‍ ദൈവത്തോട് ചോദിച്ചു, എന്നെ സഹായിക്കൂ എന്ന്. അദ്ദേഹം എന്നെ സഹായിക്കുന്നു. അല്ലാതെ എങ്ങനെ ചെയ്തു എന്ന് എനിക്കറിയില്ല. ഇത്രയും കാലം യാത്ര ചെയ്യാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ ഇത്രയും വ്യക്തികളുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞു എന്നത് അത്ഭുതമായി തന്നെയാണ് ഞാന്‍ കാണുന്നത്- മോഹന്‍ലാല്‍ പറഞ്ഞു.
കടപ്പാട്: റിലാക്സ് മൂവി മാഗസിന്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി