Don't Miss!
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- News മോദിയുടെ പരാമര്‍ശം തെറ്റ്; സ്വത്ത് വിതരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നതിങ്ങനെ
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ഒപ്പത്തിന് ഇത്തവണ ഒരു ദേശീയ അവാര്‍ഡ് പോലും ഉണ്ടാകില്ല, കാരണം ഇതാണ്
ദേശീയ അവാര്‍ഡിനായി മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തെ പരിഗണിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം അറിയാം.
സംസ്ഥാന അവാര്‍ഡില്‍ പരിഗണനയൊന്നും ലഭിക്കാതിരുന്ന മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന് ദേശീയ പുരസ്കാരത്തിലും ഇടം പിടിക്കാന്‍ കഴിയില്ല. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റേത്. തൊടുന്നതെല്ലാം ഹിറ്റാക്കുന്ന സംവിധായകനും നായകനുമായി മലയാള സിനിമ വിശേഷിപ്പിക്കുന്ന ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ചിത്രമാണ് ഒപ്പം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ മോഹന്‍ലാലിന് ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശക്തമായ തിരിച്ചുവരവ്
വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ചിത്രം ബോക്സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിക്കു ശേഷം ഇരുവരും ഒരുമിച്ചത് ഈ ചിത്രത്തിലൂടെയാണ്.
പരീക്ഷണത്തില്‍ വിജയിച്ചു
ജന്മനാ അന്ധനായ ജയരാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച പരിമിതിയുണ്ടെങ്കിലും കേള്‍വിയില്‍ അപാര കഴിവുണ്ട് ജയരാമന്. അതുകൊണ്ടു തന്നെ എത്ര ചെറിയ ശബ്ദമുണ്ടായാലും ജയരാമന് തിരിച്ചറിയും.
ത്രില്ലര്‍ ചിത്രം
കുടുംബ ചിത്രങ്ങളും തമാശയുമായാണ് മുന്‍പൊക്കെ ഈ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഇരുവരും എത്തിയത്. ചുവടു മാറ്റം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.
കഥ,തിരക്കഥ, സംവിധാനം
ചിത്രത്തിന് തിരക്കഥയൊരുക്കിയതും പ്രിയദര്‍ശനാണ്. നിരൂപക ശ്രദ്ധ നേടിയ ചിത്രം ബോക്സോഫീസിലും റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.
ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയില്ല
ഇത്തവണത്തെ ദേശീയ അവാര്‍ഡ് ജൂറിയെ നയിക്കുന്നത് പ്രിയദര്‍ശനാണ്. സ്വന്തം ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്തതിനാല്‍ ഒപ്പത്തിന് പ്രത്യേകിച്ച് ഒരു പുരസ്കാരവും ലഭിക്കില്ല.
പുതിയ ചുമതലയില്‍ സംതൃപ്തി
35 വര്‍ഷമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാനാവുമെന്ന് പ്രിയന് പ്രതീക്ഷ പുലര്‍ത്തുന്നു. മലയാളവും ഹിന്ദിയും തമിഴുമുള്‍പ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയപുരസ്കാര ജേതാവാണ്
2007ല്‍ തമിഴില്‍ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദര്ശന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ 1996ല്‍ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. മോഹന്‍ലാല്‍ നായകനായ ഒപ്പമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. നിരൂപകശ്രദ്ധയും ബോക്സ്ഓഫീസ് വിജയവും നേടിയിരുന്നു ചിത്രം.
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ