Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
പത്മരാജനെ അനുമതിയില്ലാതെ തൊട്ടുപോകരുത്
അടുത്തതായി റിലീസ് ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ പത്മരാജന്റെ മൂവന്തി എന്ന കഥ അനുവാദമില്ലാതെ എടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കെയാണ് രാധാലക്ഷ്മി രംഗത്തെത്തിയത്. പേരാമ്പ്ര സ്വദേശിയായ ടോണി എന്നയാള്‍ക്ക് 2010ല്‍ മൂവന്തി ഷോര്‍ട്ട് ഫിലിം ആക്കാനുള്ള അനുമതി രാധാലക്ഷ്മി നല്‍കിയിരുന്നു.
എന്നാല്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ആരുടെയും അനുവാദമില്ലാതെ മൂവന്തിയുടെ കഥ ഉപയോഗിച്ചു. തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് സാന്ദ്രയുമായി ബന്ധപ്പെട്ടപ്പോള്‍ സംവിധായകനാണ് ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സംവിധായകന് രാധാലക്ഷ്മിയെയോ അവരുടെ മക്കളായ അനന്തപത്മനാഭനെയോ മകള്‍ മാധാവിക്കുട്ടിയെയോ സമീപിച്ചിരുന്നില്ല.
ആരുടെയും അനുമതിയില്ലാതെയായിരുന്നു മൂവന്തി ഉപയോഗിച്ചത്. ഇതേതുടര്‍ന്നാണ് രാധാലക്ഷ്മി ഇനിയാരും തങ്ങളുടെ അനുമതിയില്ലാതെ കഥയോ നോവലോ തൊട്ടുപോകരുതെന്ന് അറിയിക്കുന്നത്.