Don't Miss!
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പൃഥ്വിരാജ് എന്തര് പറയണ് തള്ളേ
യെവന് ആള് പുലിയാണ് കേട്ടാ... തെക്കൻ തിരുവിതാംകൂറിലെ നാടൻ ജാതിയിൽപ്പെട്ടവരുടെ ഈ ഭാഷ ജനകീയമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം. അതിൻറെ മുഖ്യ പങ്ക് സുരാജ് വെഞ്ഞാറമൂടിനാണെന്ന് പറയാതെ വയ്യ. പിന്നീട് പല ചിത്രങ്ങളിലും സുരാജ് ഈ ഭാഷ ഉപയോഗിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു.
ഭാഷകള്‍ക്ക് മലയാള സിനിമയില്‍ എന്നും പ്രാധാന്യം നല്‍കാറുണ്ട്. 'സപ്തമശ്രീ തസ്കര'യിലെ തൃശ്ശൂര്‍ ഭാഷയ്ക്ക് ശേഷം തെക്കൻ തിരുവിതാംകൂറുകാരുടെ ഈ ഭാഷയുമായി പൃഥ്വിരാജ് എത്തുന്നു. ദിലീഷ് കുമാര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ തിരോന്തോരം ഭാഷ പ്രയോഗം.
ചിത്രത്തില്‍ എസ് പി പൗരന് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിലെ മുഖ്യ ആകര്‍ഷണം പൃഥ്വിയുടെ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷ തന്നെയാണ്.
സുരാജ് വെഞ്ഞാറമൂടാണ് മലയാള സിനിമയില്‍ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷയുടെ ഉപജ്ഞാതാവെന്ന് വേണമെങ്കില്‍ പറയാം. ഈ ഭാഷയില്‍ നിന്നാണ് സുരാജിന്റെ തുടക്കം തന്നെ. പിന്നീട് സുരാജ് ഈ ഭാഷയെ ജനകീയമാക്കി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഈ ഭാഷ പയറ്റി തെളിയിച്ചു.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി