Don't Miss!
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ശ്വേത ബസുവിന് സിനിമയില്‍ അവസരം
ഹൈദരാബാദ്: അടുത്തിടെ വേശ്യാവൃത്തിക്കിടെ പിടിയിലായ ശ്വേത ബസു പ്രസാദിന് തന്റെ അടുത്ത സിനിമയില്‍ പ്രധാന റോള്‍ നല്‍കുമെന്ന് പ്രമുഖ സംവിധായകന് ഹന്‍സാല്‍ മെഹ്ത. ശ്വേതയുടെ അഭിനയത്തെ പുകഴ്ത്തിയ ഹന്‍സാല്‍ മാധ്യമങ്ങള്‍ ശ്വേതയെ ലക്ഷ്യം വച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയും പ്രതികരിച്ചു.
ശ്വേത മികച്ച അഭിനേത്രിയാണ്. മക്ദേയില് അവര്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. തന്റെ അടുത്ത ചിത്രത്തില്‍ ശ്വേതയ്ക്ക് തീര്‍ച്ചയായും ഒരു റോള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്വേതയ്ക്കെതിരെ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ശ്വേതയ്ക്കൊപ്പമുണ്ടായിരുന്ന പണക്കാരായ പ്രമുഖരുടെ പേരുകള്‍ എന്തിനാണ് ഒളിച്ചുവെക്കുന്നതെന്നും, അവരുടെ പേരുകളാണ് വെളിപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ ശ്വേതയുടെ മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈദരാബാദിലെ ബന്ജാര ഹില്‍സിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ശ്വേതയെയും ബിസിനസുകാരെയും പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പേരുകേട്ട നടി ആയതുകൊണ്ടുതന്നെ ശ്വേതയുടെ പേര് മാത്രമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ശ്വേതയ്ക്കൊപ്പമുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതിനെതിരെ സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ പ്രതികരിച്ചു. ഒരു പെണ്‍കുട്ടിയെ എന്തിനാണ് മാധ്യമങ്ങള്‍ വേട്ടയാടുന്നത്. അവര്ക്കൊപ്പമുണ്ടായിരുന്നവരുടെ പേരുകളും പുറത്തറിയിക്കണെന്ന് പ്രമുഖ അഭിനേത്രി അതിഥി റാവു ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളിലും ശ്വേതയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.