Don't Miss!
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നടി അക്രമിക്കപ്പെട്ട ശേഷം നടന്ന അമ്മയുടെ യോഗത്തില്‍ ദിലീപ് പൊട്ടിത്തെറിച്ചു, വികാരഭരിതനായി ?
യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനപ്രിയ നായകനെ കുറ്റക്കാരനാക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ദിലീപിന്റെ ഫാന്‍സ് അസോസിയേഷന് അംഗമാണ് പ്രതിയെന്ന് കരുതപ്പെടുന്ന പള്‍സര്‍ സുനി എന്നൊക്കെയാണ് ആരോപണങ്ങള്‍.
ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്
ഇതിന്റെ ചുവടുപിടിച്ച്, താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തെ കുറിച്ചും അവിടെ നടന്ന കാര്യങ്ങളെ കുറിച്ചും ചില ഇല്ലാക്കഥകള്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ അതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് അമ്മയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യോഗത്തിന്റെ അജന്‍ണ്ട അതൊന്നുമല്ല
യോഗത്തിന്റെ അജന്‍ണ്ടയെ സംബന്ധിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും നിറം പിടിച്ച പല ഇല്ലാകഥകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ യോഗം നേരത്തെ നിശ്ചയിച്ചതുപ്രകാരമാണ് നടന്നതെന്നും പെട്ടന്ന് വിളിച്ചുകൂട്ടിയതല്ലെന്നും അമ്മയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി
സിദ്ധിഖിന്റെ ഹോട്ടലില്‍
നടന് സിദ്ധിഖിന്റെ കാക്കനാട്ടെ ഹോട്ടലില്‍ ഇന്നലെ (ഫെബ്രുവരി 20) രാത്രിയാണ് അമ്മ എക്സിക്യുട്ടീവ് കൂടിയത്. മമ്മൂട്ടി, ദിലീപ്, സിദ്ദിഖ്, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, ആസിഫ് അലി, മുകേഷ്, കുക്കു പരമേശ്വരന്, ദേവന്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ചാണ് ഫെബ്രുവരി 20 ന് യോഗം കൂടിയത്.
വീടു വച്ച് കൊടുക്കേണ്ട തീരുമാനം
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാന്‍ അമ്മ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പ്രകാരം 100 കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാന്‍ യോഗം തീരുമാനിക്കുകയും ആദ്യപടിയായി 25 വീടുകള്‍ നിര്മിയ്ക്കാന് തീരുമാനം എടുക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച സംഭവം
യുവനടിയ്ക്കുണ്ടായ ദുരനുഭവത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്താനും നടിയ്ക്ക് എല്ലാ പിന്തുണയും കൊടുക്കാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ദിലീപിനെതിരെയുള്ള ആരോപണം
യോഗത്തില്‍ ദിലീപ് മോശമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അതേ സമയം, ചാനല്‍ ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴച്ചയ്ക്കുന്നത് താന്‍ എന്ത് ചെയ്തിട്ടാണെന്ന് വൈകാരികമായി പ്രതികരിച്ചു എന്ന് സിദ്ധിഖ് വെളിപ്പെടുത്തി. അല്ലാതെ യോഗത്തില്‍ വാക്ക് തര്‍ക്കമൊന്നും ഉണ്ടായിട്ടില്ല.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്