Don't Miss!
- News വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്, വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടി
ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു.
നിലവില്‍ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ട്. സംഗീത ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാര്യം കൂടിയാണിത്. തനിക്ക് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് വിജയലക്ഷ്മി.
കാഴ്ച ലഭിച്ചാല്‍ ആദ്യം അവരെ കാണണം
കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ വിജയലക്ഷ്മിക്ക്. തന്റെ എല്ലാ കാര്യങ്ങള്‍ക്കും നിഴലായി കൂടെയുള്ള മാതാപിതാക്കളെയാണ് ആദ്യം കാണാന്‍ ആഗ്രഹം. കൂടാതെ തന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്നയാളെയും കാണണമെന്നും ഗായിക പറയുന്നു.
നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍
എല്ലാ കാര്യങ്ങളെയും ശുഭ പ്രതീക്ഷയോടെയാണ് വിജയലക്ഷ്മി സമീപിക്കുന്നത്. വരദാനമായി ലഭിച്ച സംഗീതത്തെ അമൂല്യമായി കാണുന്ന കലാകാരി ഏറെ പ്രതീക്ഷയിലാണ്. ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍ വിജയലക്ഷ്മിയോടൊപ്പം സംഗീതലോകം ഒന്നടങ്കം ഉണ്ട്.
വൈകല്യത്തെ കീഴടക്കിയ അതുല്യ കലാകാരി
ഇരുളടഞ്ഞ ലോകത്തില്‍ സംഗീത വിസ്മയം തീര്‍ത്താണ് വിജയലക്ഷ്മി മുന്നേറിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു. ആസ്വാദക ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്. ഹോമിയോ ചികിത്സാ രീതിയാണ് ഗായിക പിന്തുടരുന്നത്. പത്തുമാസത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഗായിക പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്.
ഗായത്രി വീണയില്‍ പ്രാഗത്ഭ്യം
ഗായത്രി വീണയെന്ന സംഗീത ഉപകരണം വായിക്കുന്ന അത്യധികം പ്രാഗത്ഭ്യമുള്ള കലാകാരിയാണ് വിജയലക്ഷ്മി. ഏത് തരത്തിലുള്ള ഗാനവും മനോഹരമായി ആലപിക്കാനുള്ള ഗായികയുടെ കഴിവിനെ സംഗീതലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. മെലഡി അടിപൊളി വേര്‍തിരിവില്ലാതെ ആലപിക്കുന്ന വിജയലക്ഷ്മി താരങ്ങളെ അനുകരിക്കുന്നതിലും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്.
ആലാപനത്തില്‍ ഏറെ വ്യത്യസ്തത
മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദവുമായാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ ആദ്യകാല നായികയായ റോസിയുടെ കഥ പറഞ്ഞ കമല്‍ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മി ആദ്യം ആലപിച്ചത്.
വിവാഹജീവിതത്തെക്കുറിച്ച് പ്രതീക്ഷയേറെ
സംഗീതഞ്ജനായ അജീഷിന്റെ ജീവിതത്തിലേക്കാണ് വിജയലക്ഷ്മി കടന്നുചെല്ലുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
അടങ്ങാത്ത ആഗ്രഹം
തനിക്കു മുന്നില്‍ ഇരുളടഞ്ഞ ലോകത്തെ കാണാനായി ഏറെ ആഗ്രഹിക്കുന്നുണ്ട് വിജയലക്ഷ്മി. വളരെ മുന്‍പ് തന്നെ കാഴ്ച ലഭിക്കുന്നതിനായുള്ള ചികിത്സകള്‍ ചെയ്തു തുടങ്ങിയിരുന്നു.
വിവാഹത്തെക്കുറിച്ച് പ്രതീക്ഷ ഉണ്ടായിരുന്നില്ല
വിവാഹ ജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആശങ്കകളും ഏറെയുണ്ടായിരുന്നു.
കടുത്ത ദൈവ വിശ്വാസി
കടുത്ത ദൈവ വിശ്വാസി കൂടിയാണ് വിജയലക്ഷ്മി. തന്റെ ജീവിതത്തില്‍ ലഭിച്ച എല്ലാ കാര്യങ്ങള്‍ക്കു ദൈവത്തിനോട് നന്ദി പറഞ്ഞാണ് വിജയലക്ഷ്മിയുടെ ദിവസം ആരംഭിക്കുന്നത്.
പ്രവചിച്ചത് പോലെ നടന്നു
ജീവിതത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് ജോത്സ്യന് പ്രവചിച്ചിരുന്നു. നല്ലൊരു വിവാഹ ജീവിതം ലഭിക്കുമെന്നും ആലാപന മികവിന് അംഗീകാരങ്ങള്‍ തേടിയെത്തുമെന്നും പറഞ്ഞിരുന്നു.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'