Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
ജയറാം ഇരുന്നൂറിന്റെ നിറവില്‍
ജയറാമിന്റെ പുതിയ ചിത്രമായ സര് സിപിക്കൊരു പ്രത്യേകതയുണ്ട്. ജയറാം നായകനാകുന്ന ഇരുന്നൂറാമത്തെ ചിത്രമാണിത്. പത്മരാജന്റെ അപരന് എന്നചിത്രത്തില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ഷാജൂണ്‍ കാര്യാലിന്റെ സര് സിപിയില്. ഇതിനിടെ ജയവും പരാജയവുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതം.
മിമിക്സ് പരേഡ് ചെയ്തു നടന്നിരുന്ന ജയറാമിനെ പത്മരാജനാണ് സിനിമയില്‍ കൊണ്ടുവരുന്നത്. അപരനു ശേഷം ചെറിയ ചെറിയ വേഷങ്ങള്‍. വീണ്ടും പത്മരാജന്റെ ഇന്നലെ, മൂന്നാംപക്കം എന്നീ ചിത്രങ്ങള്‍. ഭരതനൊപ്പം കേളി, മാളൂട്ടി പോലെയുള്ള ചിത്രങ്ങള്‍. പതുക്കെ പതുക്കെയായിരുന്നു ജയറാമിന്റെ വളര്‍ച്ച.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്ക്കുമ്പോള് മൂന്നാമതൊരു താരം മലയാളത്തില്‍ പറയാന്‍ ആരുമുണ്ടായിരുന്നില്ല. സുരേഷ്ഗോപി അന്നും വില്ലന്‍ വേഷത്തിലാണ്. ദിലീപ് അഭിനയം തുടങ്ങിയിട്ടില്ല. ആ മൂന്നാംസ്ഥാനക്കാരനായി ജയറാമിനു സ്ഥാനക്കയറ്റം ലഭിച്ചു. സിദ്ദീഖ് ലാല്‍ തുടങ്ങിവച്ച കോമഡി ട്രെന്‍ഡ് ഏറ്റവും ഗുണം ചെയ്തത് ജയറാമിനായിരുന്നു.
സിദ്ദീഖ് ലാല്‍ പടത്തില്‍ ആദ്യകാലത്ത് അഭിനയിച്ചില്ലെങ്കിലും അതേപാറ്റേണിലുള്ള ചിത്രങ്ങളില്‍ ജയറാമായിരുന്നു എല്ലാവരുടെയും ഇഷ്ട ചോയ്സ്. അതിനിടെ സത്യന് അന്തിക്കാട് മോഹന്‍ലാല്‍ കൂടുവിട്ടുവന്നത് ജയറാമിനു ഗുണം ചെയ്തു. പിന്നീട് സത്യന്റെ മിക്ക ചിത്രങ്ങളിലും ജയറാം ആയിരുന്നു നായകന്. പൊന്മുട്ടയിടുന്ന തട്ടാനൊക്കെ അക്കാലത്ത് ഇറങ്ങുന്ന ചിത്രമാണ്. കമല്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനായതോടെ കമലിന്റെയും ഇഷ്ടതാരം ജയറാം ആയി. അതോടെ കുടുംബചിത്രങ്ങളുടെ നായകന് എന്ന പേരു ലഭിച്ചു. കോമഡിയും സെന്റിമെന്റ്സുമെല്ലാം ഒരേപോലെ ചെയ്യാന്‍ സാധിച്ചതോടെ ജയറാം മമ്മൂട്ടിക്കും ലാലിനും തൊട്ടുതാഴെവരെയെത്തി.
എന്നാല്‍ ഒരേ ശൈലിയില്‍ തന്നെയുള്ള അഭിനയം ജയറാമിനെ പ്രേക്ഷകര്‍ക്കു മടുപ്പിക്കാന്‍ തുടങ്ങി. ആക്ഷന്‍ ചിത്രങ്ങളില്‍ വിജയിക്കാന്‍ സാധിച്ചതുമില്ല. അപ്പോഴാണ് ദിലീപ് പതുക്കെ കയറിവരുന്നത്. അതു ദോഷംചെയ്തത് ജയറാമിനും. പത്മരാജനും ഭരതനും അകാലത്തില്‍ പൊലിഞ്ഞതും ദോഷമായി. പിന്നീട് ജയറാം സ്വയം അനുകരിക്കാന്‍ തുടങ്ങി. ജയവും പരാജയവും ഒന്നിച്ചു വന്നു. ജയറാമിന്റെ സ്ഥാനത്ത് ദിലീപ് കയറിയിരുന്നു.
അന്നും ഇന്നും ജയറാമിനു കൈവിടാത്തത് കുടുംബപ്രേക്ഷകരാണ്. അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴും പ്രതീക്ഷയോടെ നോക്കുന്നത് ജയറാം ചിത്രം തന്നെയാണ്. അതുതന്നെയാണ് സര് സിപി അണിയറക്കാരുടെയും പ്രതീക്ഷ. 200ല്‍ ജയറാം വീണ്ടും കരകയറുമെന്നു പ്രതീക്ഷിക്കാം.
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
-
ചേട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ