Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജയറാമിനെയും ഫഹദിനെയും പിന്തള്ളി സുരാജ്
'ഓരോ നെന്മണിയിലും അവന്റെ അവകാശിയെ രേഖപ്പെടുത്തി'യെന്നു പറയുന്നതുപോലെ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തികവിന് സുരാജ് വെഞ്ഞാറമൂടിന് വേണ്ടി വിധിച്ചതായിരുന്നു ഇപ്രാവശ്യത്തെ ദേശീയ പുരസ്കാരം. അല്ലെങ്കില്‍ അതുവരെ ഹാസ്യ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സുരാജിനെ തേടി സൂപ്പര്‍താരങ്ങള്‍ പോലും കൈയ്യൊഴിഞ്ഞ ഒരു വേഷം എത്തുമായിരുന്നോ.
പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ സുരാജ് അവതരിപ്പിച്ച വേഷങ്ങള്‍ ചില സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടെന്ന് വച്ചതാണെന്നു കേട്ടു. എന്തായാലും അത് സുരാജിന് കിട്ടി. പിന്നയും സുരാജ് മുന്‍ നിര നായകന്മാരെ തോല്പിക്കുകയായിരുന്നു. നോമിനേഷന് പട്ടികയില്‍ ജയറാമിനെയും ഫഹദ് ഫാസിലിനെയും പിന്തള്ളിയല്ലേ സുരാജ് ദേശീയ പുരസ്കാരത്തിന്റെ മുകളില്‍ കയറിയത്.
സോപാനം, നടന് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ചതിന് ജയറാമനെയും നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ അഭിനയിത്തിന് ഫഹദ് ഫാസിലിനെയും മികച്ച നടനുള്ള പുരസ്കാര പട്ടികയില്‍ പരിഗണിച്ചിരുന്നു. അവസാന നിമിഷം ഇരുവരെയും പിന്തള്ളിയാണ് പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് സുരാജിന് പുരസ്കാരം ലഭിച്ചത്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ സമകാലിക കേരളത്തെ വരച്ചു കാട്ടുന്ന ചിത്രമാണ്. ജയറാമായിരുന്നു പട്ടികയിലെ രണ്ടാമന്. നടന് എന്ന ചിത്രത്തില്‍ ഒരു നാടക നടനായാണ് ജയറാം എത്തിയതെങ്കില്‍ സോപാനത്തില്‍ ഒരു ചെണ്ടവാദ്ധ്യാരായിരുന്നു. രണ്ടു ചിത്രത്തിലെ അഭിനയിത്തിനും ജയറാം നിരൂപക പ്രശംസയും സ്വന്തമാക്കി.