Don't Miss!
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
പെരുങ്കൊല്ലന്റെ ആലയിലെ വിഷ്ണു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിയ്ക്കാതെ പോകുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള 'പെരുങ്കൊല്ലന്‍' എന്ന ഹ്രസ്വചിത്രം അവതരണ മികവുകൊണ്ടും ഉദ്ദേശശുദ്ധികൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. കുഞ്ഞുണ്ണി മാഷിന്റെ 'വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ പുളയും' എന്ന കവിതയെ ആസ്പദമാക്കിയാണ് മന്‍സൂര്‍ ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹൈക്ക് വിഷ്വല്‍സിന്റെ ബാനറില്‍ മന്‍സൂര്‍ തന്നെ നിര്‍മിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും സംവിധായകന് തന്നെ. പ്രവീണ്‍ വേളക്കാട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച സംഗീതം കൊണ്ടും ചിത്രസംയോജനം കൊണ്ടും ശ്രദ്ധേയമാണ് പെരുങ്കൊല്ലന്‍. വിഷ്ണു എന്ന കേന്ദ്രകഥാപാത്രത്തെ സായൂജ് കോട്ടക്കല്‍ എന്ന കുഞ്ഞു മിടുക്കന് ഭംഗിയാക്കി.
യൂണിസെഫിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ സ്കൂള്‍ പ്രവേശനം നേടുന്ന 200 മില്യണ്‍ കുട്ടികളില്‍ 80 മില്യണ്‍ കുട്ടികള്‍ക്ക് തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തന്റെ അവകാശമായ വിദ്യാഭ്യാസം ഏതെങ്കിലും കാരണവശാല്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് അത് നേടിക്കൊടുക്കാനുള്ള ശ്രമം കൂടെയാണ് പെരുങ്കൊല്ലന്‍ എന്ന ഹ്രസ്വചിത്രം. ഒന്ന് കണ്ടുനോക്കൂ.
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ