Don't Miss!
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
'ജയറാമിനെ കുറച്ചു കാണുകയല്ല, എന്നാലും മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു ആ വിജയം'
ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും ഇല്ലാത്ത കാലമാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആദ്യം തിയേറ്റര്‍ നിശബ്ദമായിരുന്നു. പിന്നെയാണ് കൈയ്യടികള്‍ ഉയര്‍ന്നത്. ലാല്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സിനിമയിലുള്ളവര്ക്കോ മറ്റോ അധികം അറിയില്ലായിരുന്നു എന്ന് സംവിധായകന് കമല്‍ പറയുന്നു.
എന്നാല്‍ ചിത്രത്തിലെ നായകനായിട്ടായിരുന്നു ആദ്യം മോഹന്‍ലാലിനെ പരിഗണിച്ചിരുന്നത്. ബസിലെ കിളിയുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ നായക വേഷം. അതായിരുന്നു സങ്കല്പം. എന്നാല്‍ കഥ പറയാന്‍ പോയപ്പോഴാണ് അറിയുന്നത് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ (വരവേല്പ്) ലാല്‍ ഒരു ബസ് ഓണറായിട്ടാണ് അഭിനയിക്കുന്നത് എന്ന്.
പിന്നെ കഥാപാത്രത്തില്‍ ചെറിയ മാറ്റം വരുത്തി. കിളിയ്ക്ക് പകരം, സ്കൂള്‍ ബസ് ഡ്രൈവര്‍ എന്നാക്കി. പക്ഷെ അപ്പോഴും ലാലിന്റെ ഡേറ്റ് കിട്ടിയില്ല. അങ്ങനെ ജയറാമിനെ നായകനായി കൊണ്ടുവന്നു. അപ്പോഴും ചിത്രത്തില്‍ ശക്തമായ ഒരു അതിഥി വേഷം ചെയ്യാന്‍ മുന്‍നിര നടനെ വേണം. സുരേഷ് ഗോപിയായിരുന്നു ആദ്യം മനസ്സില്‍. രണ്ടോ മൂന്നോ സീനില്‍ മാത്രമേ ആ അതിഥി വേഷമുള്ളൂ എങ്കിലും കഥയിലുടനീളം കഥാപാത്രത്തിന്റെ പേര് പരമാര്ശിയ്ക്കും. അത്രയേറെ ശക്തമായ വേഷമാണ്.
കഥ കേട്ടപ്പോള്‍ ദാമോദരന്‍ മാസ്റ്റര്‍ പറഞ്ഞു മോഹന്‍ലാലോ മമ്മൂട്ടിയോ ഈ അതിഥി വേഷം ചെയ്താലേ സിനിമയ്ക്ക് നിലനില്പുള്ളൂ എന്ന്. അങ്ങനെ വീണ്ടും ലാലിനെ സമീപിയ്ക്കാന്‍ നിര്‍ബന്ധിതരായി. പക്ഷെ അപ്പോഴും ലാല്‍ തിരക്കിലായിരുന്നു. കിരീടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരക്കിട്ടൊരു ദിവസം ലാല്‍ വന്ന് രണ്ട് ദിവസം കൊണ്ട് തന്റെ ഭാഗം ചിത്രീകരിച്ചു മടങ്ങി. തീര്‍ച്ചയായും ലാലിന്റെ സാന്നിധ്യം തന്നെയാണ് ചിത്രം ഇന്നും നിലനില്ക്കാന് കാരണം. ജയറാമിന്റെ അഭിനയ പ്രകടനം ഒട്ടും കുറച്ചുകൊണ്ടല്ല ഇത് പറയുന്നത്- കമല്‍ പറഞ്ഞു.
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം