Don't Miss!
- Lifestyle ആലിയ ഭട്ടിന്റെ ബ്യൂട്ടി സീക്രട്ട് : ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാന്‍ തേന്‍ ഇങ്ങനെ ഉപയോഗിക്കാം
- Automobiles കൂടുതൽ ചാലുകൾ കീറി വാട്ടർ മെട്രോ; പുത്തൻ സ്റ്റേഷനുകളും റൂട്ടുകളും പ്രവർത്തനം ആരംഭിച്ചു, സമയക്രമങ്ങൾ ഇങ്ങനെ
- Sports IPL 2024: പുകഞ്ഞ കൊള്ളികള്‍ പുറത്ത്, രാഹുലും ക്രുണാലും മുംബൈയിലേക്ക്- നിര്‍ണ്ണായക നീക്കം
- News പൗരത്വ നിയമത്തിന് തല്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന് പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം
ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പാത്ര സൃഷ്ടി വളരെ പ്രധാനമാണ്. ആദ്യ കാലത്തൊക്കെ സംവിധായകനും നിര്‍മാതാവും എഴുത്തുകാരുമൊക്കെ കൂടിയാലോചിച്ചാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത്. പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
അങ്ങനെ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ട് ഒരു കഥാപാത്രമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്.
എംടി മനസ്സില്‍ കണ്ടത്
എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ അരിങ്ങോടര് എന്ന കഥാപാത്രമായി മനസ്സില്‍ കണ്ടത് അഭിനയകുലപതി തിലകനെ ആയിരുന്നു.
ഹരിഹരന്റെ അഭിപ്രായം
എന്നാല്‍, ചുരിക തുമ്പിനെക്കാള് മൂര്‍ച്ചയുള്ള ചന്തുവിന്റെ മുന്നില്‍ നെടുന്തൂണായി നിവര്‍ന്നു നില്ക്കാന് നല്ല ഉയരമുള്ള ഒരാള്‍ വേണമെന്നായിരുന്നു സംവിധായകന് ഹരിഹരന്റെ അഭിപ്രായം
ക്യാപ്റ്റന്‍ രാജു വന്നപ്പോള്‍
അരിങ്ങോടര് എന്ന കഥാപാത്രത്തിന് വേണ്ടി പലരെയും പരിഗണിച്ച ശേഷം ഒടുവിലാണ് ക്യാപ്റ്റന്‍ രാജുവില്‍ എത്തുന്നത്. തിലകനെ പോലെ റേഞ്ചുള്ള ഒരു അഭിനേതാവ് ചെയ്യേണ്ട വേഷം ക്യാപ്റ്റന്‍ രാജുവിന് കൊടുക്കുന്നതിനെതിരെ പലരും എതിര്‍ത്തു. വിഡ്ഢിത്തമാണെന്ന് വരെ പറഞ്ഞു. പക്ഷെ ഹരിഹരന് പിന്മാറിയില്ല
രാജു അവിസ്മരണീയമാക്കി
ഹരിഹരന്റെ വിശ്വാസം ക്യാപ്റ്റന്‍ രാജു തെറ്റിച്ചില്ല. മറ്റൊരു നടനെയും അരിങ്ങോടനായി സങ്കല്പിക്കാന് കഴിയാത്ത വിധം ഗംഭീരമായിരുന്നു ചിത്രത്തില്‍ ക്യാപ്റ്റര്‍ രാജുവിന്റെ അഭിനയം. ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
-
നായിക ആരാണെന്നറിയാൻ കാത്തിരുന്നു; കീർത്തിയാണെന്നറിഞ്ഞപ്പോൾ പ്രതീക്ഷ പോയി; തുറന്ന് പറഞ്ഞ് നടൻ
-
പ്രശസ്തിയ്ക്ക് വേണ്ടി കളിച്ചത് വൃത്തികെട്ട ഗെയിം; മാനുപ്പുലേഷന്‍ നടന്നില്ല; രതീഷിന്റെ പുറത്താകലില്‍ ജാസ്മിന്
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'