Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന് പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം
ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പാത്ര സൃഷ്ടി വളരെ പ്രധാനമാണ്. ആദ്യ കാലത്തൊക്കെ സംവിധായകനും നിര്‍മാതാവും എഴുത്തുകാരുമൊക്കെ കൂടിയാലോചിച്ചാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത്. പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
അങ്ങനെ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ട് ഒരു കഥാപാത്രമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്.
എംടി മനസ്സില്‍ കണ്ടത്
എഴുത്തുകാരന് എംടി വാസുദേവന്‍ നായര്‍ അരിങ്ങോടര് എന്ന കഥാപാത്രമായി മനസ്സില്‍ കണ്ടത് അഭിനയകുലപതി തിലകനെ ആയിരുന്നു.
ഹരിഹരന്റെ അഭിപ്രായം
എന്നാല്‍, ചുരിക തുമ്പിനെക്കാള് മൂര്‍ച്ചയുള്ള ചന്തുവിന്റെ മുന്നില്‍ നെടുന്തൂണായി നിവര്‍ന്നു നില്ക്കാന് നല്ല ഉയരമുള്ള ഒരാള്‍ വേണമെന്നായിരുന്നു സംവിധായകന് ഹരിഹരന്റെ അഭിപ്രായം
ക്യാപ്റ്റന്‍ രാജു വന്നപ്പോള്‍
അരിങ്ങോടര് എന്ന കഥാപാത്രത്തിന് വേണ്ടി പലരെയും പരിഗണിച്ച ശേഷം ഒടുവിലാണ് ക്യാപ്റ്റന്‍ രാജുവില്‍ എത്തുന്നത്. തിലകനെ പോലെ റേഞ്ചുള്ള ഒരു അഭിനേതാവ് ചെയ്യേണ്ട വേഷം ക്യാപ്റ്റന്‍ രാജുവിന് കൊടുക്കുന്നതിനെതിരെ പലരും എതിര്‍ത്തു. വിഡ്ഢിത്തമാണെന്ന് വരെ പറഞ്ഞു. പക്ഷെ ഹരിഹരന് പിന്മാറിയില്ല
രാജു അവിസ്മരണീയമാക്കി
ഹരിഹരന്റെ വിശ്വാസം ക്യാപ്റ്റന്‍ രാജു തെറ്റിച്ചില്ല. മറ്റൊരു നടനെയും അരിങ്ങോടനായി സങ്കല്പിക്കാന് കഴിയാത്ത വിധം ഗംഭീരമായിരുന്നു ചിത്രത്തില്‍ ക്യാപ്റ്റര്‍ രാജുവിന്റെ അഭിനയം. ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിക്കാന്‍ കരുത്തുള്ള അരിങ്ങോടര് രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!