Don't Miss!
- Sports IPL 2024: പഴയ തന്ത്രം മാറ്റി സഞ്ജു, മുംബൈ അതൊട്ടും പ്രതീക്ഷിച്ചില്ല! കളി മാറ്റിയത് ഇങ്ങനെ
- News 'നിങ്ങളുടെ പരസ്യത്തിന്റെ അത്ര വലുപ്പമുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്?' രാംദേവിനെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി
- Automobiles ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- Lifestyle ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
പ്രശസ്ത ഛയാഗ്രഹകനും സംവിധായകനുമായ എ വിന്‍സെന്റ് അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് കീഴടങ്ങി 84 വര്‍ഷത്തെ ഭൂമിവാസം അദ്ദേഹം അവസാനിപ്പിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നിലക്കുയിലിന്റെ ഛായാഗ്രഹകനാണ് എ വിന്‍സന്റ്.
ഛായാഗ്രഹണവും സംവിധാനവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വിന്‍സന്റ് മലയാളത്തിന് പുറമെ, അല്ലെങ്കില്‍ മലയാളത്തിന് മുമ്പേ തമിഴ-തെലുങ്ക് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹകനായും സംവിധായകനായും എത്തിയിട്ടുണ്ടായിരുന്നു.
മലയാളത്തില്‍ നീലക്കുയില്‍ മുതല്‍ അങ്ക്ള് ബണ്‍, ദൗത്യം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വിന്‍സെന്റ് ഭാര്‍ഗവി നിലയം, മുറപ്പെണ്ണ്, കൊച്ചു തെമ്മാടി, തീരം തേടും തിര, ധര്‍മയോദ്ധ അങ്ങനെ ഒത്തിരി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
കലാകാരന്മാരുടെ നാടായ കോഴിക്കോട്ട് തന്നെയാണ് വിന്‍സെന്റിന്റെയും ജനനം. 1928 ജൂണ്‍ 14 ന് ജനിച്ചു. ജെമിന് സ്റ്റുഡിയോയില്‍ വെറും സ്റ്റുഡിയോ ബോയ് ആയി തുടങ്ങിയ സിനിമാ ജീവിതമാണ് ഒരു ആല്‍മരം പോലെ ദക്ഷിണേന്ത്യ മൊത്തം പടര്‍ന്ന് പന്തലിച്ചത്.
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
1953 ല്‍ ചാന്ദി റാണി എന്ന തെലുങ്ക് ചിത്രത്തിന് ഛായാഗ്രഹണ സഹായിയായാണ് തുടക്കം. അതേ വര്‍ഷം തന്നെ ബ്രാട്ടുകു തെരുവു എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രകനായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു. നീലക്കുയില്‍ എന്ന ചിത്രം ഛായാഗ്രഹണം ചെയ്തുകൊണ്ട് ജന്മനാട്ടിലേക്ക് തിരിച്ചുവന്നു.
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
ഒത്തിരി തമിഴ്- തെലുങ്ക് - മലയാളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതിന് ശേഷമാണ് വിന്‍സന്റ് സംവിധാനത്തിലേക്ക് തിരിയുന്നത്. 1964 ല്‍ ഭാര്‍ഗവി നിലയം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു. മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന ചിത്രമായിരുന്നു വൈക്കം മുഹമ്മദ് ബശഷീറിന്റെ ഭാര്‍ഗവി നിലയം
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
സംവിധാനവും ഛായാഗ്രഹണവും അദ്ദേഹം ഒരേ തട്ടില്‍ കൊണ്ടുപോയി. രണ്ടും ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം
നീലക്കുയിലിന്റെ ഛായാഗ്രഹകന് യാത്രയായി
മലയാളം ,തമിഴ്, തെലുങ്ക് സിനിമകളെ കൂടാതെ ബോളിവുഡിലും അദ്ദേഹം സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. മലയാള സിനിമക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ക്ക് ജെസി ഡാനിയല്‍ പുരസ്കാരം നല്കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'