Don't Miss!
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ദേശീയ അവാര്‍ഡില്‍ വിനായകന് പിന്തള്ളപ്പെട്ടത് ഇക്കാരണത്താല്‍, അവസാന നിമിഷത്തിലെ വോട്ടിങ്ങ് ??
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിനായകനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങ് തകര്‍ക്കുന്നുണ്ട്.
സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വിനായകന് ദേശീയ തലത്തില്‍ തഴഞ്ഞതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പൊതുവില്‍ മലയാള സിനിമയ്ക്ക് മികച്ച നേട്ടമാണെങ്കിലും വിനായകന്റെ കാര്യത്തില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കമ്മട്ടിപ്പാടത്തിനോ വിനായകനോ പുരസ്കാരം ലഭിച്ചില്ല. മഹേഷിന്റെ പ്രതികാരത്തെ മികച്ച ചിത്രമായും തിരക്കഥാകൃത്തിനും പുരസ്കാരം ലഭിക്കുകയും ചെയ്തു.
സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ട പല ചിത്രങ്ങളും ദേശീയ തലത്തിലെത്തുമ്പോള്‍ പിന്തള്ളപ്പെടുന്നത് സ്വാഭാവികമാണ്. പ്രാദേശിക ഭാഷകളിലുമായി 344 ല്‍ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.
വിനായകന് പരിഗണിക്കപ്പെടാതെ പോയതിന് പിന്നിലെ കാരണം
മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്റെ പേരുണ്ടായിരുന്നുവെന്നാണ് ദേശീയ അവാര്‍ഡ് സമിതിയില്‍ അംഗമായിരുന്ന പ്രിയദര്ശന് പറഞ്ഞത്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് കാര്യങ്ങള്‍ വിശദീകരിച്ചത്.
മത്സരത്തില്‍ രണ്ടു വോട്ട് കുറഞ്ഞു
ദേശീയ അവാര്‍ഡ് സാധ്യതാ പട്ടികയില്‍ വിനായകന്റെ പേരും ഉണ്ടായിരുന്നു. അവസാനവ ഘട്ട വോട്ടെടുപ്പിലാണ് താരം പുറത്തായത്. നടന് മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് നടന്നപ്പോള്‍ രണ്ടു വോട്ടുകള്‍ കുറഞ്ഞു പോയതിനാലാണ് വിനായകന് പിന്തള്ളപ്പെട്ടു പോയത്.
അവസാന പരിഗണനയിലെത്തിയ രണ്ടുപേര്‍
മോഹന്‍ലാലും അക്ഷയ് കുമാറുമാണ് ദേശീയ പുരസ്കാര നിര്‍ണ്ണയത്തിന്റെ അന്തിമ പട്ടികയിലെത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ഇരുവര്‍ക്കും പുരസ്കാരം നല്കാന് സമിതി തീരുമാനിക്കുകയായിരുന്നു.
അവാര്‍ഡിനെ സുന്ദരമാക്കിയ വിനായകന്
വിനായകനെ അളക്കാനുള്ള അളവുകോലല്ല അവാര്‍ഡെന്നും അവാര്‍ഡിനെ സുന്ദരമാക്കിയ ആളാണ് താരമെന്നും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'