Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
സഹപ്രവര്‍ത്തകയ്ക്ക് ധൈര്യം നല്കിയ പൃഥിക്ക് അഭിനന്ദനം, ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും വിനയന്
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണമെന്നും വിനയന് അഭിപ്രായപ്പെടുന്നു.
യുവഅഭിനേത്രിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് കടുത്ത ശിക്ഷ നല്കാന് കഴിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന് തന്നെ നാണക്കേുണ്ടാക്കുമെന്ന് സംവിധായകന് വിനയന്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നുള്ള കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിനാല്‍ത്തന്നെ ഇത്തരമൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷനല്‍കണമെന്നും വിനയന് അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തെക്കുറിച്ച് വിനയന് പ്രതികരിച്ചിട്ടുള്ളത്. സിനിമാ മേഖലയിലെ തന്നെ ചിലര്‍ കരുതിക്കൂട്ടി ആക്രമിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ തീരുമാനിച്ച നടിയുടെ ധൈര്യത്തിനെ അഭിന്ദിക്കുന്നു.
പൃഥ്വിക്കും അഭിനന്ദനങ്ങള്‍
തനിക്കു നേരെയുണ്ടായ ആക്രമത്തില്‍ തളര്‍ന്ന് നിന്നിരുന്ന സഹപ്രവര്‍ത്തകയെ തിരികെ പ്രൊഫഷനിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ധൈര്യം നല്കിയ യുവതാരം പൃഥ്വിരാജിനെ വിനയന് അഭിനന്ദിച്ചു. പൃഥ്വി നല്കിയ പോത്സാഹനം തികച്ചും അഭിനന്ദനാര്‍ഹമാണ്.
അവള്‍ക്കു ധൈര്യം നല്കിയ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍
പുതുതായി ഷൂട്ടിങ്ങ് ആരംഭിച്ച അവരുടെ സിനിമയാക്ക് ഭാവുകങ്ങള്‍ നേരുന്നു. പ്രിയ നടിക്കു പിടിച്ചു നില്ക്കാന് തന്റേടം പകര്‍ന്നു നല്കിയ മഞ്ജുവാര്യര്‍ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരേയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.. ആരും തകര്‍ന്നുപോകുന്ന അവസ്ഥയിലും ഈ കലാകാരി കാണിച്ച ആത്മ ധൈര്യം ഇന്നാട്ടിലേ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം
നടിയെ ആക്രമിച്ച സംഭവത്തിനു മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. അര്‍ഹിക്കുന്ന ശിക്ഷയും നല്‍കണം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാമെന്നും വിനയന് കുറിച്ചിട്ടുണ്ട്.
ഉന്നതങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളല്ല വേണ്ടത്
സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണമാണു വേണ്ടത്. അല്ലാതെ ഉന്നതങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളല്ല. താരത്തിനു പോലും നീതി ലഭിക്കാത്തത്ര രീതിയില്‍ നിയമപാലകരെയും ഭരണാധികാരികളെയും സ്വാധീനിക്കാന്‍ തക്ക കറുത്ത കരങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് വന്നാല്‍ പിന്നെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകുമെന്നും വിനയന് ചോദിക്കുന്നു.
-
അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം