Don't Miss!
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
നിര്‍ണായകത്തിനു പാരയായത് വികെപിയുടെ മുന്‍ ഇമേജ്
നിര്‍ണായകത്തിനു പാരയായത് വി.കെ.പ്രകാശിന്റെയും ആസിഫ് അലിയുടെയും മുന്‍ ചിത്രങ്ങള്‍. സഞ്ജയ്-ബോബി തിരക്കഥയെഴുതി, വികെപി സംവിധാനം ചെയ്ത നിര്‍ണായകം റിലീസ് ചെയ്ത് ആഴ്ച ആകാറായിട്ടും തിയറ്ററില്‍ ആളുകയറാതിരിക്കാന് കാരണം രണ്ടുപേരും മുന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വെറുപ്പിച്ചതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. സഞ്ജയ് ബോബിയുടെ പേരുകൊണ്ടു മാത്രമാണ് അല്പമെങ്കിലും ആളുകയറുന്നതു തന്നെ.
ന്യൂജനറേഷന് സിനിമകള്‍ കത്തിനില്‍ക്കുന്ന സമയത്ത് മലയാളിയെ ഏറ്റവുമധികം പരീക്ഷിച്ച സംവിധായകനായിരുന്നു വി.കെ.പ്രകാശ്. മൂന്നാംകിട കോമഡി ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന അദ്ദേഹം ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്ന് കൈവിട്ട രീതിയിലാണു ചിത്രങ്ങളൊരുക്കിയത്. അതില്‍ ഏറ്റവുമധികം ആളുകളുടെ ക്ഷമ പരീക്ഷിച്ചത് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രമായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം എന്താണ് അര്‍ഥമാക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടിയിരുന്നില്ല. തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണനുപോലും എന്താണുദ്ദേശിച്ചതെന്നു മനസ്സിലായി കാണില്ല. തുടര്‍ന്ന് അദ്ദേഹം ചെയ്ത ചിത്രങ്ങളെന്നാം ഒന്നിനൊന്നായി പരാജയപ്പെടുകയായിരുന്നു.
അതുതന്നെയാണ് ആസിഫ് അലിയുടെയും അവസ്ഥ. ആസിഫ് നായകനായ യു ടൂ ബ്രൂട്ടസ് എന്ന ചിത്രം കണ്ടവരാരും പിന്നെ ആ നടന്റെ ചിത്രം കാണാന്‍ പോകില്ല. അത്രയ്ക്കു ബോറായിട്ടായിരുന്നു ആ ചിത്രം ഒരക്കിയിരുന്നത്. അതേപോലെ അതിനുമുന്‍പ് അഭിനയിച്ച ഹായ് അയാം ടോണി എന്ന ചിത്രവും. ഇത്തരം ചിത്രങ്ങള്‍ കണ്ടതോടെ ആസിഫിന്റെ ചിത്രമല്ലേ വേണ്ട എന്ന ഒരുതരം നിഷേധ നിലപാടിലേക്കാണു പ്രേക്ഷകര്‍ എത്തുക. അതുതന്നെയാണ് നിര്‍ണായകം നല്ല ചിത്രമായിട്ടും തിയറ്ററില്‍ ശ്രദ്ധിക്കാതെ പോയത്.
നിര്‍ണായകം റിലീസ് ചെയ്തപ്പോള്‍ നല്കിയ പരസ്യം ആസിഫിന്റെ ചിത്രം, വികെപിയുടെ ചിത്രം എന്ന നിലയിലായിരുന്നില്ല. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥ എന്നായിരുന്നു. ആ പേരിലേ പ്രേക്ഷകര്‍ വരുകയുള്ളൂ എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിന്റെ മലയാളം, തമിഴ് വിജയത്തോടെ വലിയൊരു പേരാണു രണ്ടുപേരും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പേരില്‍ ച ിത്രം റിലീസ് ചെയ്തതും. അതുകൊണ്ട് അല്പമെങ്കിലും പ്രേക്ഷകര്‍ ഉണ്ടായി.
പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച താരങ്ങളും സംവിധായകരും അധികകാലം നിലനില്‍ക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍ണായകം എന്ന ചിത്രം.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍