Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
മമ്മൂട്ടി എന്ന പേര് ഒരു കോമഡി നടന് പറ്റിയതാണെന്ന് അന്ന് നിര്‍മാതാവ് പറഞ്ഞു!!
സിനിമയില്‍ അഭിനയിക്കാനുള്ള മോഹവും അഭിനിവേശവുമായി നടന്ന മമ്മൂട്ടി പഠനകാലത്ത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം പോലുള്ള ഒന്നുരണ്ട് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പില്ക്കാലത്ത് അഭിനയിച്ച ചിത്രങ്ങളാണ് ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, സ്ഫോടനം തുടങ്ങിയ സിനിമകള്‍. ഇതില്‍ ദേവലോകം റിലീസായിട്ടില്ല. മേളയില്‍ കുള്ളന്‍ രഘുവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, സ്ഫോടനം എന്നീ ചിത്രങ്ങളില്‍ സുകുമാരനുമായിരുന്നു നായകന്.
പിന്നീടുവന്ന സിനിമ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റമായിരുന്നു. രതീഷും മമ്മൂട്ടിയുമായിരുന്നു ഈ സിനിമയിലെ നായകന്മാര്. ഒരു സിനിമയില്‍ ആദ്യാവസാനം വരെ നായകനായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമ മുന്നേറ്റമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി എന്ന നടന്റെ മുന്നേറ്റവും ഈ സിനിമയിലൂടെയായിരുന്നു എന്നുവേണമെങ്കില്‍ പറയാം.
അന്ന് മമ്മൂട്ടിയെ മുന്നേറ്റത്തിലേക്ക് വിളിയ്ക്കുമ്പോള്‍ സംവിധായകന് ശ്രീകുമാരന്‍ തമ്പിയും നിര്‍മാതാവ് എസ് കുമാറും മമ്മൂട്ടിയുടെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. നാന മാഗസിനില്‍ കണ്ട ചിത്രം മാത്രമാണ് അറിയാവുന്നത്. കുമാറിന് മമ്മൂട്ടി എന്ന പേര് ഇഷ്ടമല്ലായിരുന്നത്രെ. ഈ പേര് ഒരു കോമഡിനടന് പറ്റിയ പേരാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മമ്മൂട്ടിയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സജിന്‍ എന്ന പേരിനോടായിരുന്നു സംവിധായകന് വിരോധം.
സത്യന്, മധു, പ്രേം നസീര്‍ എന്നൊക്കെയുള്ള നായകനടന്മാരുടെ പേരുപോലെയല്ല മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് കുമാര്‍ എതിര്‍ക്കുമ്പോള്‍ സജിന്‍ എന്ന പേരുമാറ്റി അതിനുമുമ്പ് സിനിമയില്‍ അറിയപ്പെട്ട പേരുതന്നെയാണ് നല്ലതെന്ന് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി തര്‍ക്കിച്ചു. അതിനുവേണ്ടി കെ പി ഉമ്മറിന്റെ കാര്യം ഉദാഹരണമായി പറയുകയും ചെയ്തത്രെ.
കെ പി ഉമ്മര്‍ സ്നേഹജാന്‍ എന്ന പേരിലായിരുന്നു ഉമ്മ എന്ന സിനിമയിലഭിനയിച്ചത്. രാരിച്ചന്‍ എന്ന പൗരന് സിനിമയില്‍ ഉമ്മര്‍ ആദ്യം പുതുമുഖനടനായി അഭിനയിക്കുമ്പോള്‍ കെ പി ഉമ്മര്‍ എന്നുതന്നെയായിരുന്നു പേര്. തിക്കുറിശ്ശിച്ചേട്ടനാണ് 'ഉമ്മ' യില്‍ നായകനായി അഭിനയിച്ചപ്പോള്‍ കെ പി ഉമ്മറിനുപകരം സ്നേഹജാന്‍ എന്ന് പേരിട്ടത്. ഉമ്മ സൂപ്പര്‍ ഹിറ്റായി ഓടിയിട്ടും സ്നേഹജാന്‍ എന്ന നടന് ഒരു പ്രയോജനവും ഉണ്ടായില്ല. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയും സജിന്‍ എന്ന പേരുമാറ്റാന്‍ തീരുമാനിച്ചു.
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ