Don't Miss!
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- News ഏപ്രിലിൽ തുടങ്ങുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും; ഈ രാശിക്കാർ തീർച്ചയായും ലക്ഷപ്രഭുക്കളാവും..
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കരുത്തുറ്റ തിരക്കഥ, പിഴയ്ക്കാത്ത സംഭാഷണം
ചലച്ചിത്ര നിരൂപണം : മാടമ്പി -3
സൂപ്പര്‍താര നായികയായുളള കാവ്യയുടെ ചുവടുമാറ്റം ഏശിയില്ലെന്ന് ഖേദത്തോടെ പറയാതെ വയ്യ. നായികയ്ക്ക് ഈ ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ല. ഗോപാലകൃഷ്ണ പിളളയുടെ ജീവിതത്തില്‍ കിടന്നു കറങ്ങുന്ന കഥയെ വഴിതിരിച്ചു വിടുന്ന കഥാപാത്രമൊന്നുമല്ല കാവ്യയുടെ ജയലക്ഷ്മി.
ദുര്‍മേദസുകള്‍ പരമാവധി ചെത്തിക്കളഞ്ഞ തിരക്കഥയാണ് മാടമ്പിയുടെ ശക്തി. വെടിമരുന്നു നിറച്ച വാക്കുകള്‍ കൊണ്ടു കൊരുത്ത വാചകങ്ങളുടെ കരുത്തിലാണ് ആറാം തമ്പുരാനും നരസിംഹവും സര്വകാലഹിറ്റുകളായത്. ആ ഓര്‍മ്മയുണര്‍ത്തുന്ന ഏതാനും സംഭാഷണങ്ങള്‍ കൃത്രിമത്വം ചുവയ്ക്കാത്ത കഥാമുഹൂര്‍ത്തങ്ങളില്‍ മാടമ്പിയും പറയുന്നു.
വികാരതീവ്രമായ സന്ദര്‍ഭങ്ങളില്‍ ബി ഉണ്ണികൃഷ്ണന്റെ പേന ഒപ്പം കരയുന്നില്ല. കയ്യടക്കത്തോടെ, അതീവ നിയന്ത്രണത്തോടെയാണ് ഇവിടെയും ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തമാശ രംഗങ്ങളിലും കാണാം, പേനയ്ക്കു മേലുളള തിരക്കഥാകൃത്തിന്റെ ജാഗ്രത.
തികഞ്ഞ ജാഗ്രതയോടെയെഴുതിയ തിരക്കഥ ലക്ഷ്യം കണ്ടുവെന്ന് തീയേറ്ററുകളിലെ ആരവവും പടം കണ്ട് പുറത്തു വരുന്ന പ്രേക്ഷകന്റെ മുഖത്തെ പ്രസന്നതയും തെളിയിക്കുന്നു. ആരാധകരും കുടുംബപ്രേക്ഷകരും മാടമ്പിയെ തോളിലേറ്റുമെന്നു തന്നെയാണ് തീയേറ്റര്‍ സൂചനകള്‍.
സംവിധായകന്റെ മനസറിഞ്ഞ് ചലിച്ചിരിക്കുകയാണ് വിജയ് ഉലകനാഥന്റെ കാമറ. ചിത്രം ആവശ്യപ്പെടുന്ന കഥാപരിസരം തീയേറ്ററിലിരിക്കുന്ന പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ ഈ കാമറാമാന് കഴിഞ്ഞിട്ടുണ്ട്.
തന്റെ കഥാപാത്രത്തെ സുഭദ്രമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. പിരിച്ചു വെച്ച മീശയുമായി മോഹന്‍ലാലിനെ കാണുന്നതു തന്നെ ഒരുകലയാണ്. എപ്പോഴും പിരിച്ച് മീശയുടെ വില ലാല്‍ തന്നെ കളഞ്ഞെങ്കിലും, മികച്ച തിരക്കഥയില്‍, സംവിധാനത്തില്‍ ലാല്‍ മീശ പിരിക്കുമ്പോള്‍ അതിനൊരു ചന്തമുണ്ട്. കരുത്തും.
ഗ്രാമീണമായ പശ്ചാത്തലത്തിലേയ്ക്ക് ആ കരുത്തിനെ എഴുതിയെത്തിക്കാന്‍ ബി ഉണ്ണികൃഷ്ണനെന്ന തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ അതുകൊണ്ടു തന്നെ ഈ ചിത്രത്തിന് സ്ഥാനം ഉറപ്പാണ്.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ