Don't Miss!
- News 102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അമല്‍ ഇത് വേണമായിരുന്നോ?
ആദ്യം ഇവര്‍ ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെയൊക്കെ വേണെന്ന് തീരുമാനിക്കുന്നു. പിന്നെ ലൊക്കേഷനുകള്‍ നിശ്ചയിക്കുന്നു, വേഷവിധാനങ്ങളും ഒരുക്കുന്നു. ഒടുവില്‍ ഇതിനെയൊക്കെ ചുറ്റിപ്പറ്റി കഥയും മറ്റു കാര്യങ്ങളും മെനയുന്നു. ഈ രീതിയില്‍ തന്നെയാകാം സാഗറിന്റെ രണ്ടാം വരവും ഒരുക്കിയതെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ ഊഹിയ്ക്കാം.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഫ്ളെക്സിബിള്‍ നടനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മോഹന്‍ലാലിന് ഡിസൈനര്‍ കോട്ടും ലെതര്‍ ജാക്കറ്റുമണിഞ്ഞ് നടക്കുന്നതിനപ്പുറം കൂടുതലായി ഒന്നും ചെയ്യാനില്ല. ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്ന കഥാഗതികളും പ്രവചിയ്ക്കാവുന്ന രംഗങ്ങളുമൊക്കെ ചേരുമ്പോള്‍ സാഗറിന്റെ രണ്ടാം വരവ് അവിസ്മരണീയമാക്കാനുള്ള അവസരം ലാലിന് കൈമോശം വരുന്നു.
ജഗതിയുടെ കഥാപാത്രം വെറും പാഴ് എന്ന് തന്നെ പറയേണ്ടി വരും. ചെറുതെങ്കിലും ശോഭനയ്ക്ക് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗണേഷും മനോജ് കെ ജയനും സുമനുമൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് പറയാം. ജ്യോതിര്‍മയിയുടെ ഐറ്റം നമ്പറിന് പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കാനായില്ലെന്ന് എടുത്ത് പറയേണ്ട കാര്യമാണ്.
രാം ഗോപാല്‍ വര്‍മ്മയും വിഷ്ണു വര്‍ധനും പതിവായി ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥിരം ക്യാമറ ഗിമ്മിക്കുകള്‍ തന്നെയാണ് അമല്‍ നീരദ് പുതിയ ചിത്രത്തിലും പിന്തുടരുന്നത്. വൈഡ് ആംഗിള്‍ ലെന്‍സുകളും സെഫിയ ടോണ്‍ഡ്. ഫോട്ടോഗ്രാഫിയും എടുത്തടിച്ചുള്ള കട്ടുകളും ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യം കെട്ടുറപ്പുള്ള തിരക്കഥയും അതിനോട് കൂറു പുലര്‍ത്തുന്ന കഥാപാത്രങ്ങളുമാണെന്ന് സാഗര്‍ ഒരിയ്ക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു.
ഇതു കൊണ്ടൊന്നും സാഗര്‍ പ്രേക്ഷകര്‍ കാണാതിരിയ്ക്കേണ്ട സിനിമയാണെന്ന് പറയുന്നില്ല. ദുബായ്, ലേ, ലഡാക്ക് തുടങ്ങിയ ലൊക്കേഷനുകള്‍ തരുന്ന ദൃശ്യഭംഗിയും ഒരു സ്റ്റൈലിഷ് ചിത്രമെന്ന ലേബലിലും സാഗര്‍ ഏലിയാസ് ജാക്കി ഒരു തവണ കണ്ട് തീര്‍ക്കാം. എന്നാല്‍ ഓര്‍മ്മകളില്‍ ഇന്നും ആവേശം നിറയ്ക്കുന്ന സാഗര്‍ ഏലിയാസ് ജാക്കി പ്രേക്ഷക മനസുകളില്‍ ഒരിയ്ക്കല്‍ കൂടി റീലോഡ് ആവുമോയെന്ന കാര്യം സംശയമാണ്.
മുന്‍ പേജില്‍
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!