Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അയാൾ ജീവിച്ചിരിപ്പുണ്ട് നിരൂപണം: ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തലാണ് ഓരോരുത്തരുടെയും ജീവിതം
ശൈലൻ
ഭാഷയുണ്ടായിട്ടും കഥയില്ലാതലയുന്ന ഒരു എഴുത്തുകാരനും കഥയുണ്ടായിട്ടും ഭാഷയറിയാതെ വട്ടം കറങ്ങുന്ന ഒരു മീൻപിടുത്തക്കാരനും തമ്മിൽ ഗോവയിൽ വച്ച് യാദൃച്ഛികമായി ഉരുവാകുന്ന ബന്ധവും അവർ ജീവിതത്തെ പരസ്പരം പൂരിപ്പിക്കുന്നതുമാണ് "അയാൾ ജീവിച്ചിരിപ്പുണ്ട്" എന്ന സിനിമയുടെ പ്രമേയം..
ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!
കൊമേഴ്സ്യൽ സിനിമയിൽ നിന്നും വരുന്ന ആളായിട്ടും ഡ്രമാറ്റിക് എലമെന്റുകളും വാണിജ്യമസാലകളും പരമാവധി ഒഴിച്ചുനിർത്തിയാണ് വ്യാസൻ കെ പി തന്റെ ആദ്യസംവിധാനസംരംഭം ഒരുക്കിയിരിക്കുന്നത്.
മറ്റാരായിരുന്നാലും സുന്ദരിയായ ഹൈക്ലാസ് എഴുത്തുകാരിയും ഇരുണ്ടകളറുള്ള ലോക്ലാസ് യുവാവുമായുള്ള കണ്ടുമുട്ടലും റിലേഷനും പിന്നെ പതിയെ പുരോഗമിച്ചുണ്ടാകുന്ന പ്രണയവും സ്വപ്നവും വിരഹവും പുന:സമാഗമവുമൊക്കെയായി കൊഴുപ്പിക്കുമായിരുന്ന ഒരു ത്രെഡിനെ വ്യാസൻ രണ്ടു പുരുഷന്മാർ തമ്മിലുള്ള സൗഹൃദമായി ഒതുക്കിപ്പറഞ്ഞിരിക്കുന്നു...
'അപരിചിതർ ആയി ആരുമില്ല.. കണ്ടുമുട്ടാൻ വൈകിപ്പോവുന്ന സുഹൃത്തുക്കൾ മാത്രമേ ഈ ലോകത്തിലുള്ളൂ' - എന്ന വാചകം എഴുതിക്കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ സൗഹൃദത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നതും...
വിജയ്ബാബു എന്ന നടന് ഇതുവരെ കിട്ടിയിരിക്കുന്നതിൽ തെളിച്ചമുള്ള ഒരു ക്യാരക്റ്റർ ആണ് ജോൺ മാത്യൂ മാത്തൻ എന്ന എഴുത്തുകാരന്റെത്. അയാൾ അത് ഒതുക്കത്തോടെ കൈകാര്യം ചെയ്യുന്നു.. അനൂപ് മേനോനെങ്ങാനുമായിരുന്നു ഈ റോളിൽ എങ്കിൽ എന്തൊക്കെ ഗീർവാണമടികൾ സഹിക്കേണ്ടിവരുമായിരുന്നു എന്ന് വെറുതെ തിയേറ്ററിൽ ഇരുന്നപ്പോൾ ഓർത്തപ്പോൾ തന്നെ പുളകം കൊണ്ടു..
കമ്മട്ടിപ്പാടത്തിലൂടെ സംസ്ഥാന അവാർഡ് തിളക്കവുമായി നിൽക്കുന്നതിനിടെ, കിട്ടിയ ആദ്യത്തെ മുഴുനീളവേഷം സ്വാഭാവികമായും മണികണ്ഠനും മിന്നിച്ചു.. ഏച്ചുകെട്ടിയ നായികയോ കോമഡിക്കായി ഫിറ്റ് ചെയ്ത അഡീഷണൽ ക്യാരക്റ്ററുകളോ സിനിമയിൽ ഇല്ല. നാളിതുവരെ സീരിയസ് റോളുകൾ മാത്രം ചെയ്ത ഹരീഷ് പേരടി കോമഡി ട്രാക്കിലേക്ക് മാറുന്നുണ്ട്..
ഗോവയുടെ കണ്ടുപരിചിതമല്ലാത്ത ലൊക്കേഷനുകളിലൂടെയും ഫ്രെയ്മുകളിലൂടെയും ആണ് കഥ പുരോഗമിക്കുന്നത്.. സിനിമ ഇറങ്ങുന്നതിന് 3ദിവസം മുൻപ് എന്ന മട്ടിൽ, 2017 മാർച്ച് 7ന് എന്നമട്ടിൽ സിനിമ തുടങ്ങുന്നതും ക്ലൈമാക്സിലേക്ക് കട്ട് ചെയ്യുന്നതും പുതുമയായിത്തോന്നി...ഒരിടവേളക്ക് ശേഷം തിരിച്ചുവരുന്ന ഔസേപ്പച്ചന്റെ പാട്ടുകളും ബീജിയെമ്മും എടുത്തുപറയേണ്ടതാണ്...
ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്തൽ തന്നെയാണ് ഓരോരുത്തരുടെയും ജീവിതം നേരിടുന്ന വെല്ലുവിളി.. വാസ്കോ ഡ ഗാമ കേരളത്തിൽ വന്നപ്പോൾ ഏതുഭാഷയിലാവും സംസാരിച്ചിട്ടുണ്ടാവുക എന്നൊരു ചോദ്യവുമായി വന്ന ഈ സിനിമയുടെ ടീസർ ശ്രദ്ധേയമായി തോന്നിയിരുന്നു.. മരിച്ചുകഴിഞ്ഞാൽ നമ്മളൊക്കെ ഏതു ഭാഷയാവും സംസാരിക്കുക എന്നൊരു സംശയം ഇപ്പോൾ വെറുതെ വന്ന് ചങ്കിൽ മുട്ടുന്നുണ്ട്.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍