Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദൃശ്യം ഒരു ഉദാത്ത സിനിമയല്ല
ഇപ്പോള്‍ മലയാള സിനിമിലെ പ്രധാന ചര്‍ച്ച ജിത്തു ജോസഫും ദൃശ്യവും മോഹന്‍ ലാലും ആണല്ലോ. നിലവാരമില്ലാത്ത ഒരു പറ്റം സനിമകള്‍ കണ്ട് മടുത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ജീത്തു ജോസഫ് ദൃശ്യം എന്ന ഫാമിലി ത്രില്ലര്‍ മോഹന്‍ലിന്റെ മികച്ച പ്രകടനത്തോടെ തീയേറ്ററുകളില്‍ എത്തിയത്. പിന്നെ അഭിനന്ദന പ്രവാഹമായി, ചര്‍ച്ചകളായി... 2013 ന്റെ ചിത്രമായി ദൃശ്യം സിംഹാസനം കയ്യടക്കുകയും ചെയ്തു.
എന്നാല്‍ ദൃശ്യം ഒരു ഉദാത്ത സിനിമയെന്ന് പറയാന്‍ കഴിയുമോ? ജിത്തു ജോസഫിന്റെ ചിത്രങ്ങളിലെ തന്നെ ഏറ്റവും മികച്ചത് ദൃശ്യമാണോ, മോഹന്‍ ലാലിന് മാത്രം ചെയ്യാവുന്ന ഒരു കഥാപാത്രം ആണോ ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടി... ചര്‍ച്ചകള്‍ ഇങ്ങനേയും നടക്കേണ്ടതുണ്ട്.
നാട്ടിന് പുറങ്ങളിലൊക്കെ പറയുന്നത് പോലെ ' ആകെ മൊത്തം ടോട്ടല്‍' ദൃശ്യം ഒരു നല്ല സിനിമയാണ്. പ്രേക്ഷകരെ മടുപ്പിക്കാതെ ആദ്യാവസനാം തീയേറ്ററിനകത്ത് പിടിച്ചിരുത്തുന്ന സിനിമ. ചിലര്‍ക്കെങ്കിലും രണ്ടാമതൊന്ന് കാണണം എന്ന് ആശ തരുന്ന സിനിമ.
എന്നാല്‍ സിനിമയുടെ ആദ്യ പകുതിയുടെ അമച്വര്‍ സ്വഭാവം കണ്ടില്ലെന്ന് നടിക്കാനാവില്ല. ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ ആദ്യത്തെ സീനില്‍ തന്നെ രംഗത്തുവരുന്നത്. നിര്‍മാതാവയതുകൊണ്ട് ആന്റണിയുടെ ആവശ്യത്തിന് ജിത്തു ജോസഫ് വഴങ്ങിയതാവാനെ തരമുള്ളൂ. അത്രക്കും ബോറായാണ് ആന്റണി പെരുമ്പാവൂര്‍ ദൃശ്യത്തിന്റെ സ്ക്രീനില്‍ മുഴച്ച് നില്‍ക്കുന്നത്.
ആദ്യ പകുതിയിലെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ പ്രകടമാണ്. ചായക്കടയില്‍ പോലീസുകാരന് സഹദേവനെ കാത്തിരുന്നു വൃദ്ധ ദമ്പതികളുടെ സംഭാഷണവും സിനിമ കഴിഞ്ഞ പുറത്തിറങ്ങുമ്പോള്‍ ഒരു കല്ലുകടിയായി ബാക്കി നില്‍ക്കുന്നുണ്ട്.
കെട്ടുറപ്പുള്ള കഥയാണെന്നൊക്കെ പറയാമെങ്കിലും പലപ്പോഴും ചില ചോദ്യങ്ങളും സംശയങ്ങളും സിനിമ ബാക്കിയാക്കുന്നുണ്ട്. വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ മൃതദേഹം എങ്ങനെയാണ് ആദ്യം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മാറ്റിയത്, എവിടെ നിന്നാണ് കന്നുകാലിയുടെ ജഡം കിട്ടിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സിനിമയില്‍ ഒരു ഉത്തരവും ഇല്ല.
ഒരു പട്ടിയുടേയോ പൂച്ചയുടേയോ ജഡം കിട്ടുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ഒരു കന്നുകാലിയുടെ ജഡം കിട്ടാന്‍. ബാക്കി എല്ലാ കാര്യങ്ങളിലും കൃത്യമായ ശാസ്ത്രീയത പുലര്‍ത്തിയ ജിത്തു ജോസഫിന് അറിയാതെ സംഭവിച്ച ഒരു പിഴവാകാം ഇത്. പറഞ്ഞു വരുമ്പോള്‍ ചെറിയ പോരായ്മകള്‍ ഇനിയും ഏറെ ഉണ്ടാകും.
പിന്നെ മോഹന്‍ലാല്‍ എന്ന മഹാ നടന്റെ തിരിച്ചു വരവ്... സത്യത്തില്‍ ലാല്‍ ജിത്തുവിനോട് നന്ദി പറയണം. ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രം ലാലിന് തന്നെ കൊടുത്തതിന്.
മധ്യവയസ്സുള്ള ഏത് താരം ചെയ്താലും ഈ സിനിമ വിജയിക്കുമായിരുന്നു എന്ന് ഉറപ്പ്. അതിപ്പോള്‍ മമമ്മൂട്ടിയായാലും സുരേഷ് ഗോപിയായലും ജയറാം ആയാല്‍ പോലും. കാരണം സിനിമയുടെ കഥയും അവതരണവും എല്ലാം സംവിധായകന്റെ കയ്യില്‍ ഏറെക്കുറെ ഭദ്രമായിരുന്നു.
ഇത് ജിത്തു ജോസഫ് മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. മമ്മി ആന്‍ഡ് മിയില്‍ തുടങ്ങി മെമ്മറീസ് വരെയുള്ള ചിത്രങ്ങളില്‍ നമുക്കിത് കാണാനാകും.
ജിത്തു ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ വിജയം നേടിയത് എന്തായാലും ദൃശ്യം തന്നെ. അതുകൊണ്ട് ദൃശ്യമാണ് ജിത്തുവിന്റെ സിനിമ എന്ന് വിലയിരുത്താനാകുമോ എന്ന് സംശയം. വലിയ ബഹളങ്ങളോ പരസ്യങ്ങളോ അവകാശവാദങ്ങളോ ഒന്നും ഇല്ലാതെ ദൃശ്യത്തിന് മുമ്പ് ഇറങ്ങിയ സിനിമയായിരുന്നു മെമ്മറീസ്. പക്ഷേ കേരളത്തിന്റെ തീയേറ്ററുകളില്‍ ആ ചിത്രം ഹൃദ്യമായി സ്വീകരിക്കപ്പെട്ടു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചില്ലെങ്കിലും പൃഥ്വിരാജ് എന്ന നടനെ നന്നായി ഉപയോഗിച്ച മെമ്മറീസിനായിരിക്കും ദൃശ്യത്തേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍.
ദൃശ്യം ഒരു ഉദാത്ത സിനിമയല്ല എന്ന് പറയുമ്പോള്‍ മോശം സിനിമയാണെന്ന് ഒരു അര്‍ത്ഥവും ഇല്ല. അടുത്തിടെ ഇറങ്ങിയ നല്ല സിനിമകളില്‍ ഒന്ന് തന്നെയാണ് ദൃശ്യം.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍