Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദൃശ്യ സമ്പന്നം ജോര്‍ജുകുട്ടിയുടെ ജീവിതം
ജോര്‍ജുകുട്ടി(മോഹന്‍ലാല്‍) രാജാക്കാട്ടെ കേബിള്‍ ടിവി ഉടമയാണ്. ഭാര്യ റാണി (മീന)യും രണ്ടു പെണ്മക്കള് അഞ്ജു (ആന്‍സിബ), അനു (എസ്തര്) എന്നിവര്‍ അടങ്ങുന്നതാണ് അയാളുടെ ലോകം. നാലാംകഌസില് തോറ്റ അനാഥനായിരുന്നു ജോര്‍ജുകുട്ടി. കഠിനാധ്വാനത്തിലൂടെ അയാള്‍ അഞ്ച് ഏക്കര്‍ സ്ഥലവും വീടും വാങ്ങി. വരുമാനമാര്‍ഗമായി കേബിള്‍ ടിവി നെറ്റ്#വര്‍ക്കും.
കുടുംബമാണ് അയാള്‍ക്ക് പ്രധാനം. അതുപോലെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുകയാണ് റാണി. മക്കളും അച്ഛനും അമ്മയും അടങ്ങിയ സന്തുഷ്ടമായൊരു കുടുംബം.
മൂത്തമകള്‍ ഒരിക്കല്‍ ഒരു നേച്ച്വര്‍ കാംപിനുപോകുന്നു. അവിടെ വച്ച് ഒരു യുവാവ് വരുണ്‍ (റോഷന്) അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തുന്നു. ഇപ്പോള്‍ എല്ലായിടത്തും ഫോണ്‍ ആണല്ലോ വില്ലന്‍. ജോര്‍ജുകുട്ടിയുടെ കുടുംബത്തിലേക്കും ഈ ഫോണ്‍ വില്ലനായി എത്തുന്നു.
അഞ്ജുവിന്റെ കുളിമുറിയിലെ സീനുകള്‍ ക്യാംപില്‍ വച്ച് യുവാവ് പകര്‍ത്തുകയാണ്. പിന്നീട് ഇതു കാണിച്ച് അവളെ വശപ്പെടുത്താന്‍ അവന് രാജാക്കാട്ടെത്തുന്നു. ഐജി ആശാ ശരത്)യുടെ മകനാണ് അവന്. എല്ലാ ദുഷിച്ച കൂട്ടുകെട്ടും ഉള്ളവന്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ എത്തുന്ന അവന് ഒരു അത്യാഹിതം സംഭവിക്കുന്നു. അത് ജോര്‍ജ് കുട്ടിയുടെകുടുംബത്തെ വേട്ടയാടുകയാണ്. ഈ വേട്ടയാടലിന് നിന്നുകൊടുക്കാന്‍ ജോര്‍ജുകുട്ടി തയ്യാറല്ല. തന്റെതല്ലാത്തൊരു കാര്യത്തിന് കുടുംബം ശിഥിലമാകാന്‍ അയാള്‍ സമ്മതിക്കില്ല.
അതിനിടെ പൊലീസിന്റെ വേട്ടയാടല്‍ അയാള്‍ക്കെതിരെ തുരുതുരാ ഉണ്ടാകുന്നു. പ്രത്യേകിച്ച് പൊലീസുകാരനായ സഹദേവന് (കലാഭവന്‍ ഷാജോണ്‍) അയാളുടെ പ്രതികാരം മുഴുവന്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തോട് കാണിക്കുകയാണ്. എത്ര വേട്ടയാടിട്ടും അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിനു ജോര്‍ജ്കുട്ടി നിന്നുകൊടുക്കുന്നുമി്ല്ല.
വളരെയധികം സസ്പെന്‍സ് നിറച്ചുകൊണ്ടാണ് ജിത്തു ജോസഫ് ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമ തീരുന്നതുവരെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് ഉച്ചത്തില്‍ തന്നെയാണ്. മിടുക്കനായ സംവിധായകനേ അതൊക്കെ സാധിക്കുകയുള്ളൂ.
ജിത്ത്തു ജോസഫ് മിനിമം ഗാരന്റിയുള്ള സംവിധായകന്
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!