Don't Miss!
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഗോഡ്സ് ഓണ്‍ കണ്ട്രി കണ്ടിരിക്കാം
ട്രാഫിക് മലയാള സിനിമയിലൊരു പാത്ത്ബ്രേക്ക് ആയിരുന്നു. മലയാള സിനിമയെ ന്യൂജനറേഷനിലേക്കു തിരിച്ചുവിട്ട ചിത്രം. ഒരു ദിവസം നടക്കുന്ന നിരവധി സംഭവങ്ങള്‍ കൂട്ടിയിണക്കി ഒടുവില്‍ എല്ലാം ഒന്നില്‍ അവസാനിക്കുന്ന ചിത്രം. രാജേഷ് പിള്ളയുടെ ഈ ചിത്രത്തെ തുടര്‍ന്ന് അതേ ഗണത്തില്‍ ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങി. പേരുമാത്രം വ്യത്യസ്തം. ബാക്കിയെല്ലാം ട്രാഫിക് തന്നെയായിരുന്നു.
ഒരു ദിവസം എന്നതുമാറി ഒരു മണിക്കൂര്‍ വരെ സംഭവിക്കുന്ന കാര്യങ്ങള്‍ കോര്ത്തിണക്കിവരെ ചിത്രങ്ങള്റിലീസായി. ഇവയില്‍ ചിലതിനു മാത്രമേ പിടിച്ചുനില്ക്കാന് സാധിച്ചുള്ളൂ. കാരണം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നചിത്രങ്ങളായിരുന്നു പലതും. സംഭവങ്ങള്‍ കോര്‍ത്തിണക്കുന്നതിലുള്ള അസ്വാഭാവികത സിനിമയുടെ മൊത്തം താളത്തെ ബാധിച്ചു.
ട്രാഫിക് എന്ന സിനിമയെ ചുവടുപിടിച്ചാണ് വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന ചിത്രം ഒരുക്കിയതും. ഇതിലെ സംഭവങ്ങള്‍ക്കെല്ലാം ട്രാഫിക്കുമായി സാമ്യം തോന്നുമുന്നുണ്ട്. എന്നാല്‍ ആവര്‍ത്തനമായി നമുക്കു തോന്നുമെങ്കിലും സിനിമ ആകെക്കൂടി നോക്കുമ്പോള്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതില്‍ വിജയിക്കുന്നു. വ്യത്യസ്തമായൊരു സിനിമയല്ലെങ്കിലും വ്യത്യസ്തമാക്കാന്‍ സംവിധായന് ശ്രമിച്ചു. അതില്‍ കുറച്ചൊക്കെ വിജയിച്ചു. സിനിമ തീരുന്നതുവരെ പ്രേക്ഷകനെ രസിപ്പിച്ചിരുത്തുന്നതില്‍ വാസുദേവ് സനല്‍ വിജയിച്ചു എന്നുറപ്പിച്ചു പ റയാം. ഗോഡ്സ് ഓണ്‍ കണ്ട്രി ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാം.
ഫഹദ് ഫാസില്‍, ശ്രീനിവാസന്, ലാല്‍, ലെന, മൈഥിലി, ഇഷാ തല്‍വാര്‍, വിജയകുമാര്‍, നന്ദു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെയെല്ലാം നമുക്കു തിരിച്ചറിയുന്ന കഥാപാത്രങ്ങളാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. സ്വന്തം കാര്യത്തിനായി കൊച്ചിയില്‍ എത്തുന്ന മൂന്നു വ്യത്യസ്തരായ ആളുകള്‍. അവരുടെയും അവരുമായി ബന്ധപ്പെട്ടു വരുന്നവരുടെയുമാണ് കഥ. ഒരു കഥാപാത്രത്തെ പോലും വെറുതെ നിര്‍ത്താന്‍ സംവിധായകനു തോന്നിയില്ല. ഒരു കഥാപാത്രത്തെയും എടുത്തുമാറ്റാനും പറ്റാവുന്നരായിട്ടുതോന്നുന്നുമില്ല. 130 മിനിറ്റ് ത്രില്ലറടിച്ചുകൊണ്ട് സിനിമ കണ്ടിരിക്കാം. ഫഹദ്, ലാല്‍, മൈഥിലി എന്നിവരുടെ അഭിനയമാണ് എടുത്തുപറയേണ്ടത്. കേരളത്തിന്റെ വര്‍ത്തമാനകാല മുഖം കാട്ടിത്തരാനും സംവിധായനു സാധിച്ചു.
ഫഹദിന് ആശ്വസിക്കാന്‍ പറ്റുന്ന ചിത്രം
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ