Don't Miss!
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിരൂപണം; ഇടി ഇടിഞ്ഞു പൊളിയുമോ...
ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം, അഥവാ ഇടി- ജയസൂര്യയെ നായകനാക്കി നടന് സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇടി. ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം കൊണ്ട് സംവിധായകന് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. കോമഡി രംഗങ്ങളിലൊക്കെ ആ മാസ് ചേരുവകള്‍ നന്നായി ലയിച്ചു.. പക്ഷെ 'പഞ്ച്' രംഗങ്ങളുടെ അതിപ്രസരം വിനയായി എന്ന് തോന്നുന്നു.
കുട്ടിക്കാലം മുതലേ ദാവൂദ് ഇബ്രാഹിമിന്റെ ആഗ്രമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനാകണം എന്നത്. പൊലീസ് കഥ പറയുന്ന ഒരു സിനിമയും ദാവൂദ് വിട്ടുകളയാറില്ല. അങ്ങനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും അയാള്‍ പൊലീസായി. കേരള- കര്‍ണാടക ബോഡറായ കൊല്ലനഹള്ളുവിലാണ് ദാവൂദ് ഇബ്രാഹിമിന് പോസ്റ്റിങ് കിട്ടുന്നത്. അവിടെ എന്ത് സംഭവിയ്ക്കുന്നു എന്നതാണ് കഥ.
നിരൂപണം: വെള്ള സാരിയുടുത്ത് പാട്ടും പാടി നടക്കുന്നതല്ല ഈ പ്രേതം
വളരെ ഫാഷനോടെ, മാസ് ചേരുവകളെല്ലാം ചേര്‍ത്തൊരു എന്റര്‍ടൈന്‍മെന്റാണ് ഉദ്ദേശിക്കുന്നത് എങ്കില്‍, ഇടിയുടെ ആദ്യപകുതി മുഴവന്‍ അതാണ്. വളരെ രസകരമായ ഹാസ്യ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആദ്യ പകുതി തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാവും. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ കാഴ്ച്ചക്കാര്‍ ആകെ ആശയക്കുഴപ്പത്തിലാവുന്നു. പിന്നെ പിന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാന്‍ കഴിയും. അതൊരുതരം മടുപ്പാണ്.
പൊലീസ് വേഷത്തില്‍ ജയസൂര്യ വളരെ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. എന്നാല്‍ എഴുത്തുകാരന് അതിനെ ഉപയോഗപ്പെടുത്തുന്നില്ല. മാസ് രംഗത്തിന് വേണ്ടിയുള്ള ചില മുന്നറിയിപ്പ് സംഭാഷണങ്ങള്‍ വച്ചുകെട്ടല് പോലെ അനുഭവപ്പെട്ടു. ലുക്കുകൊണ്ട് നായിക ശിവദ പ്രേക്ഷക ശ്രദ്ധ നേടി. എന്നാല്‍ ആ കഥാപാത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്തോ
സുനില്‍ സുഗദയും ജോജു ജോര്‍ജ്ജും ഹാസ്യത്തിന് ചുക്കാന്‍ പിടിച്ചു. ഒരു പരിധിവരെ ചിത്രത്തിനെ മടുപ്പില്‍ നിന്ന് രക്ഷിക്കുന്നത് ജോജുവിന്റെ സാന്നിധ്യമാണ്. മറ്റ് കഥാപാത്രങ്ങളായി എത്തിയ മധുപാല്‍, സൈജു കുറുപ്പ്, സുധി കോപ്പ, മോളി കണ്ണമാലി എന്നിവര്‍ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി
ആരൂസ് ഇര്‍ഫാനും സാജിദും ചേര്‍ന്നൊരുക്കിയ ലക്ഷ്യബോധമില്ലാത്ത തിരക്കഥയാണ് സിനിമയുടെ പാളിച്ച എന്ന് പറയാം. ചിത്രം ആക്ഷന്‍ എന്റര്ടൈന്മെന്റാണോ സ്പൂഫാണോ എന്ന ആശയക്കുഴപ്പമുണ്ടാവുന്നു. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതം മികച്ചു നില്ക്കുന്നു. ഈ ഖല്‍ബിതാ എന്ന് തുടങ്ങുന്ന പാട്ടും കേള്‍ക്കാന്‍ സുഖമുണ്ട്. സുജിത്ത് സാരംഗിന്റെ ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മറ്റ് പ്ലസ് പോയിന്റാണ്.
ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ
പൊലീസ് യൂണിഫോമില്‍ ജയസൂര്യ മാസ് ലുക്കായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി കാക്കിയണിയുന്ന ആളാണ് ദാവൂദ് ഇബ്രാഹിം
നിത്യയായി ശിവദ നായര്‍
ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിയ്ക്കുന്നത്. സു സു സിധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടുമൊന്നിച്ച ചിത്രമാണ് ഇടി
വാസ്കോ എന്ന ജോജു ജോര്‍ജ്
വാസു എന്ന വാസ്കോ ആയിട്ടാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലെത്തുന്നത്. ഈ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട
മിസ്റ്റര്‍ എക്സ്- സൈജു കുറുപ്പ്
മിസ്റ്ററര് എക്സ് എന്ന രസകരമായ കഥാപാത്രമായി സൈജു കുറുപ്പും ഇടിയില്‍ എത്തുന്നു
സംവിധായകന് പുതിയ ആളാണ്
നടന് സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടി. ബാംഗ്ലൂര്‍ ഡെയ്സ്, പകിട, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രാഹകന്‍ സുജിത് സാരംഗ്
സുജിത്ത് സാരംഗാണ് ഇടിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിന് ഒരു മാസ് ലുക്ക് നല്കാന് സുജിത്തിന്റെ ഫ്രെയിമുകള്‍ സാഹായിച്ചു
ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര് എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്