Don't Miss!
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഉദിച്ചുയരുന്നത് മറ്റൊരു അന്തിക്കാട്
മുന്‍പ് സലിംകുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്- സത്യന് അന്തിക്കാടിന്റെ സിനിമയെന്നാല്‍ ഒരേ റൂട്ടിലോടുന്ന ബസ് ആണെന്ന്. എവിടെ നിര്‍ത്തും എപ്പോള്‍ ലക്ഷ്യത്തിലെത്തുമെന്ന് കൃത്യമായി പറയാവുന്ന യാത്ര. ഇവിടെ ദീപുവിന്റെ സിനിമ തുടങ്ങുന്നത് സത്യന് അന്തിക്കാടിന്റെ ചിത്രം പോലെ തന്നെയാണ്. തമാശയും കുറേ പരിഹാസവും. തമിഴ്നാട്ടില്‍ നിന്നുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ സിനിമയിലെ നായകന് കളിയാക്കുന്നുണ്ട്. ഇവിടെയുള്ളവര്‍ക്കു പറയാന്‍ മടിതോന്നുന്ന കാര്യമാണ് അയാള്‍ ചെന്നൈയില്‍ നിന്നു പറയുന്നത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് ദീപു ഈ രംഗത്തേക്കു വരുന്നത്. കൊച്ചിയില്‍ ഇമേജസ് എന്ന പരസ്യ സ്ഥാപനം സഹോദരങ്ങള്‍ക്കൊപ്പം തുടങ്ങിയാണ് ദീപു കരിയര്‍ ആരംഭിക്കുന്നത്. ജോയ് ആലുക്കാസ്, മേതര്‍, കാഡ്ബറീസ്, മക്ഡൊണാള്‍ഡ്, ജീപാസ് ടാറ്റാ ഇന്‍ഡിക്ക എന്നിവയുടെയൊക്കെ പരസ്യം ചെയ്തത് ഇവരുടെ കൂട്ടായ്മയായിരുന്നു. നാനൂറോളം പരസ്യം ചെയ്തശേഷമാണ് ദീപു സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. ഈ കഥ ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. മാധവനെ നായകനാക്കി.
ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്ന കഥ മലയാളത്തില്‍ മുന്‍പ് വന്നിട്ടുണ്ട്. ദശരഥം എന്ന ലാല്‍ ചിത്രത്തില്‍. എന്നാല്‍ ഈ ചിത്രത്തില്‍ അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ദശരഥമല്ല തങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഈ സന്ദര്‍ഭംകൊണ്ട് സംവിധായകനു പറയാന്‍ സാധിച്ചു. അത് വലിയൊരു വിജയമായിരുന്നു. കോപ്പിയടിക്കുന്ന ആരും ചെയ്യാതിരുന്ന കാര്യം. പ്രസവിക്കുന്ന അമ്മയുടെയും പ്രസിവിക്കാന്‍ ഏല്‍പ്പിച്ച അച്ഛന്‍രെയും കഥയായിയുരുന്നു ദശരഥം. ഇവിടെ അച്ഛന്റെ സ്ഥാനത്ത് അമ്മ എത്തുന്നു. എന്നാല്‍ കഥയുടെ ട്രാക്ക് മാറ്റിക്കൊണ്ടുപോകാന്‍ സംവിധായകനു സാധിച്ചു.
സത്യന് അന്തിക്കാടിന്റെ യാത്രപോലെയല്ല ദീപുവിന്റെത്. ഇടയ്ക്കിടെ അത് റൂട്ട് തെറ്റിക്കുന്നുണ്ട്. ഒടുവില്‍ എത്തിച്ചേരുന്നത് ഒരേപോലെ തന്നെ. എങ്കിലും നന്മയുള്ളൊരു ചിത്രം അവതരിപ്പിക്കാന്‍ ദീപുവിനു സാധിച്ചു. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഇനി ഈ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ പോകുകയാണ് ദീപു. മാധവന് ആണ് നായകന്.
ആദ്യ പേജില്‍ ലക്കിസ്റ്റാറിലൂടെ ജയറാമിനും ലക്ക്
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്