Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ജീവിച്ചു മരിക്കുന്നവരുടെ അപ്പോത്തിക്കിരി
ഡോക്ടര്‍ വിജയ് നമ്പ്യാര്‍. അപ്പോത്തിക്കിരി എന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖനായ ന്യൂറോ സര്‍ജനാണ്. വിജയ് നമ്പ്യാരി(സുരേഷ്ഗോപി)ല്‍ പ്രതീക്ഷയര്‍പ്പിച്ച് കോടിക്കണക്കിനു രൂപയാണ് ആശുപത്രി മുതലാളിമാര്‍ ആശുപത്രിയില്‍ ചെവലിട്ടിരിക്കുന്നത്. ആക്സിഡന്റില്‍ ചലനശേഷി നഷ്ടപ്പെട്ടുകൊണ്ട് വിജയ് നമ്പ്യാരെ ഈ ആശുപത്രിയില്‍ തന്നെ കൊണ്ടുവരികയാണ്. അദ്ദേഹത്തിന്റെ ഭാര്യ നളിനി (അഭിരാമി) ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. പരുക്കേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്ന അവസ്ഥയിലെത്തിയിരിക്കുന്ന വിജയ് നമ്പ്യാരെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണെന്നാണ് സഹ ഡോക്ടര്‍മാര്‍ പറയുന്നത്.
ഈ സമയത്താണ് ഇദ്ദേഹം ചികില്‍സിച്ചിരുന്ന സുബി ജോസഫ് (ജയസൂര്യ) അദൃശ്യസാന്നിധ്യമായി കടന്നുവരുന്നത്. സുബി സ്വന്തം ജീവിതംപറയുമ്പോഴാണ് കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന മരുന്നുപരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വിദേശകമ്പനികളുടെ മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സയുടെ പേരില്‍ കുത്തിവയ്ക്കുകയാണ്. മനുഷ്യരെ ഗിനിപന്നികളായി പരീക്ഷിക്കുന്നു. അത്തരം പരീക്ഷണങ്ങള്‍ക്ക് ഇരയായ ആളാണ് സുബി.
കമ്പംമേട്ടിലെ പാവപ്പെട്ടൊരു കുടുംബത്തില്‍ നിന്നാണ് സുബി വരുന്നത്. അച്ഛന്(ഇന്ദ്രന്‍സ്), അമ്മ (സീമ ജി. നായര്‍), സഹോദരന് (നീരജ് മാധവ്) എന്നിവര്‍ക്കൊപ്പം മാറാതലവേദനയുമായിട്ടാണ് സുബി വരുന്നത്. വിജയ് നമ്പ്യാരാണ് സുബിയെ ചികില്സിക്കുന്നത്. ആശുപത്രിയില്‍ കെട്ടാന്‍ പണമില്ലാതെ വന്നപ്പോള്‍ സൗജന്യ ചികില്‍സയുടെ പേരില്‍ അവനില്‍ ഡോക്ടര്‍ മരുന്നുപരീക്ഷണം നടത്തുന്നു. എന്നാല്‍ മുമ്പ് താന്‍ നടത്തിയ പരീക്ഷണത്തില്‍ മരിച്ചു പോയവരും ഇപ്പോള്‍ മരിച്ചുജീവിക്കുന്നവരും ഡോക്ടറുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ ആശുപത്രി ഉടമകളോട് എതിര്‍ത്തുപറയാന്‍ ഡോക്ടര്‍ക്കു കഴിയുന്നുമില്ല. വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടാണ് ഡോക്ടര്‍ ജീവിക്കുന്നത്.
അപ്രതീക്ഷിതമായി അയാള്‍ താന്‍ ചികില്‍സവരെ പലയിടത്തായി കാണുന്നു. ഒരു മായയിലെന്നപോലെ അവര്‍ കടന്നുവരുമ്പോള്‍ ഡോക്ടറുടെ ജീവിതം താളം തെറ്റുന്നു. അതാണ് അയാളെ അപകടത്തില്‍കൊണ്ടെത്തിക്കുന്നതും. ദൈവത്തിന്റെ കൈകള്‍ സാത്താന്റെ കൈ ആയിപോയപ്പോള്‍ ദൈവം തന്നെ നല്കിയ ശിക്ഷ. ജീവച്ഛവമായി കിടക്കുന്ന ഈ ഡോക്ടറില്‍ പോലും ആശുപത്രി അധികൃതര്‍ മരുന്നുപരീക്ഷണത്തിനു തയാറാകുന്നു എന്നത് നെഞ്ചിടിപ്പിക്കുന്നൊരു അനുഭവമായി മാറുകയാണ്.
എന്നാല്‍ ആയിരങ്ങളുടെ പ്രാര്‍ഥനാഫലമായി ഡോക്ടര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ആ തിരിച്ചുവരവ് പലതും പുറത്തുപറയുന്നു. അതാണ് അപ്പോത്തിക്കരിയുടെ തുടര്‍ സംഭവങ്ങള്‍.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ