Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഡോക്ടര്‍മാര്‍ കണ്ടിരിക്കേണ്ട അപ്പോത്തിക്കിരി
ദൈവത്തിന്റെ കൈകളാണ് ഒരു ഡോക്ടറുടേത്. ദൈവത്തിനു നേരിട്ടു ചെയ്യാന്‍ സാധിക്കാത്തത് ഡോക്ടറുടെ കൈകളിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ ദൈവത്തിന്റെ കൈകള്‍ ഇന്നു ശുദ്ധമാണോ? ആതുരാലയമല്ല അറവുശാലയോ എന്നു തോന്നിപ്പോകില്ലേ ചില ആശുപത്രികളില്‍ പോയാല്‍. മരുന്നുപരീക്ഷണത്തിന്റെ കാണാപ്പുറങ്ങളിലേക്കു കൊണ്ടുപോകുന്ന മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി എന്ന പുതിയ ചിത്രമായിരിക്കും വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നു. മരുന്നിനു പകരം മരണം നല്കുന്ന ഡോക്ടര്മാരെയെല്ലാം ഇരുത്തിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ചിത്രം കേരളം ഒന്നടങ്കം കാണേണ്ടതാണെന്നു നിസംശയം പറയാം.
മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളുടെ ഫോര്‍മുലയില്‍ ഒരു ചിത്രമല്ല അപ്പോത്തിക്കിരി. ആ പ്രതീക്ഷയോടെ ആരും സിനിമ കാണാനും പോകരുത്. ജയസൂര്യയും ആസിഫ് അലിയും അഭിനയിക്കുന്നതിനാല്‍ ബാംഗഌര് ഡെയ്സ് പോലെയോ വിക്രമദാത്യന് പോലെയൊ ഉള്ളൊരു ചിത്രമല്ല അപ്പോത്തിക്കരി. നമ്മുടെ സമൂഹത്തിലെ ക്രൂരയാഥാര്ഥ്യങ്ങളെയാണ് സംവിധായകന് എടുത്തുകാണിക്കുന്നത്. മരുന്നു പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ പരീക്ഷണം നടത്തുന്ന ഡോക്ടറുടെ ജീവിതത്താളം തെറ്റിക്കുന്നതും ഒടുവില്‍ അദ്ദേഹം ദൈവത്തിന്റെ കൈ ആയി പ്രവര്‍ത്തിക്കുന്നതുമാണ് പ്രമേയം.
മാധവ് രാംദാസ് തന്നെയാണു കഥ എഴുതിയത്. തിരക്കഥ, സംഭാഷണം മാധവ് രാംദാസും ഹേമന്ത്കുമാറും. ഹരിനായരുടെ കാമറാണ് പ്രേക്ഷകരെ സിനിമ ഇഷ്ടപ്പെടാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ, ഇരുത്തി ചിന്തിപ്പിക്കുന്നൊരു ചിത്രമാണ് അപ്പോത്തിക്കരി. ജയസൂര്യയുടെയും സുരേഷ്ഗോപിയുടെയും പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ജയസൂര്യ എന്ന നടനിലെ പ്രതിഭയെ ആണ് മാധവ് രാംദാസ് ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണെന്ന് ഉറപ്പിച്ചു പറയാം. കേരളത്തിലെ ഡോക്ടര്‍മാരെങ്കിലും ഈ ചിത്രം കണ്ടിരുന്നെങ്കില്‍ ഒത്തിരിപേരിലെ നന്മ ഒന്നുകൂടി തിളങ്ങുമെന്ന് ഉറപ്പാക്കാം.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്