Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
സ്വയം രക്ഷപ്പെടാന്‍ ജയറാം ശ്രമിക്കാത്തതെന്തുകൊണ്ട്
എത്രകാലം ജയറാമിന് ഇങ്ങനെ സ്വയം അനുകരിക്കാന്‍ സാധിക്കും? ജയറാമിന്റെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും പ്രേക്ഷകര്‍ക്കു ചോദിക്കാനുള്ളത് ഇതുമാത്രമാണ്. ഏതു സിനിമ കണ്ടാലും ജയറാം മാത്രമേ ആ സിനിമയിലുള്ളൂ. കമലിന്റെ നടന് ആയാലും ജോഷിയുടെ സലാം കാശ്മീര്‍ ആയാലും ഷാജി എന്‍ കരുണിന്റെ സ്വപാനം ആയാലും ഇപ്പോള്‍ റിലീസ് ആയ ഒന്നും മിണ്ടാതെ ആയാലും എല്ലാറ്റിലും ജയറാം എന്ന നടന് മാത്രം. എല്ലാറ്റിനും ഒരേ മാനറിസങ്ങള്‍ മാത്രം. ഓരോ സിനിമ കഴിയുമ്പോഴും ജയറാം സ്വയം അനുകരിച്ച് വഷളാകുന്നു. ഇത്രയൊക്കെയായിട്ടും ഒരു നടനു മടുക്കില്ലേ?
സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ കുടുംബനാഥനായ സച്ചിയെ ആണ് ജയറാം അവതരിപ്പിക്കുന്നത്. സത്യന് അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം മുതല്‍ ജയറാം ചെയ്യാന്‍ തുടങ്ങിയ വേഷം. ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം ഒരേ ജയറാം തന്നെ. വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലെ അവസാന സീനുകളില്‍ കണ്ട അതേ ജയറാം തന്നെയാണ് ഒന്നും മിണ്ടാതെയില്‍ ക്ലൈമാക്സില്‍ വരുന്നത്. ഒരുതരം ഭ്രാന്തുപിടിച്ച അവസ്ഥയിലുള്ള ഭാവം. രണ്ടു സിനിമയിലും ഒരേ പോലെ തന്നെയാണ് നമുക്ക് തോന്നുകയുള്ളൂ
പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്കു കുതിക്കുമ്പോള്‍ ഓരോ നടനും സ്വയം വിലയിരുത്തലിനു തയാറാകും. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി ജയറാമിന് അങ്ങനെയൊന്നും ചെയ്യാന്‍ തോന്നുന്നേയില്ല. കമല്‍ സംവിധാനം ചെയ്ത നടന് എന്ന ചിത്രം വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ജയറാമിനു നല്‍കിയത്. എന്നാല്‍ അവിടെയും ജയറാം എന്ന നടന് തന്നെയാണ് പൊന്തിനിന്നത്. ആ കഥാപാത്രത്തിലേക്കു പോകാന്‍ ജയറാമിനു സാധിച്ചില്ല.
1982ല്‍ മോഹന്‍ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രമാണ് ഈ സിനിമയ്ക്ക് അവലംബമായത്. അതില്‍ ഭരത് ഗോപി ചെയ്ത മൃഗഡോക്ടറുടെ വേഷം ഒന്നു കണ്ടിരുന്നെങ്കില്‍ ജയറാമിന് ഒന്നും മിണ്ടാതെയിലെ സച്ചിയെ ഗംഭീരമാക്കാമായിരുന്നു. പക്ഷേ എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്നു കരുതുന്നവരോട് എന്തു പറയും
ജയറാം-മീര നല്ല താരജോടി. പക്ഷേ...