Don't Miss!
- Sports IPL 2024: 26 പന്തില്‍ 26, പിന്നെ വെടിക്കെട്ട്! സഞ്ജു ഉപദേശിച്ചതെന്ത്? വിജയ മന്ത്രം പരാഗ് പറയുന്നു
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
സാഹിത്യം സിനിമയാക്കുമ്പോള്‍
ഭാസ്കര പട്ടേലരും ഞാനും എന്ന സക്കറിയയുടെ നോവലിനെ അവലംബമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന് വിധേയന് എന്ന ചിത്രമൊരുക്കിയത്. സക്കറിയയുടെ നോവല്‍ അതേപോലെ സിനിമയാക്കുകയായിരുന്നില്ല അടൂര്‍ ചെയ്തിരുന്നത്. അവിടെ തൊമ്മി എന്ന അടിയാളന്റെ ജീവിത്തിലൂടെയായിരുന്നു കഥ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ വിധേയന് എക്കാലത്തെയും നല്ലൊരു ചിത്രമായി.
ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അടൂര്‍ ഇതേപോലെ തന്നെ അതിനെ സിനിമയിലേക്കു മാറ്റിയെടുത്തു. മതിലുകളുടെ അപ്പുറത്തെ ലോകത്തെ ശബ്ദത്തില്‍ മാത്രമൊതുക്കി. ആ ശ്ബ്ദം ഇന്നും നമ്മുടെ ചെവിയിലുണ്ട്്. സാഹിത്യസൃഷ്ടികളെ സിനിമയിലേക്കു കൊണ്ടുവരുമ്പോള്‍ അതില്‍ സിനിമയ്ക്കു പറ്റിയ രീതിയില്‍ മാറ്റിയെടുക്കുക എന്നൊരു തന്ത്രമുണ്ട്. അത് ശരിക്കും പാലിക്കാന്‍ സാധിച്ചതായിരുന്നു അടൂരിന്റെ വിജയം.
ബഷീറിന്റെ ബാല്യകാലസഖിയും സക്കറിയയുടെ പ്രെയ്ദ് ലോര്‍ഡും ആണ് അടുത്തകാലത്ത് സിനിമയിലേക്കു കൊണ്ടു വന്ന രണ്ടു സാഹിത്യസൃഷ്ടികള്‍. ഈ നാലു ചിത്രത്തിലും നായകന് മമ്മൂട്ടി തന്നെ. പക്ഷേ ബാല്യകാലസഖിയും പ്രെയ്സ് ദ് ലോ്ഡും പരാജയപ്പെട്ടുപോകാന്‍ സംവിധായകര്‍ക്ക് ഉള്‍ക്കാഴ്ചയില്ലാതെ പോയതുതന്നെ.
ബാല്യകാലസഖി എല്ലാമലയാളികളും വായിച്ച് ഒരു കൃതിയാണ്. അതിലെ മിക്ക കഥാപാത്രങ്ങളും നമുക്കറിയാം. എന്നാല്‍ പ്രമോദ് പയ്യന്നൂര്‍ അത് സിനിമയാക്കിയപ്പോള്‍ ആ കഥാപാത്രങ്ങളൊക്കെ വിട്ടുപോയി. അതോടെ ആ കൃതിയും സിനിമയും തമ്മില്‍ ബന്ധമില്ലാതായി. മമ്മൂട്ടി എന്ന നടനോടുള്ള സംവിധായകന്റെ ആരാധനയായിരുന്നു ആചിത്രം. ആറു രീതിയില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചതായിരുന്നു സിനിമയുടെ മറ്റൊരു പരാജയം. മജീദിന്റെയും സുഹറയുടെയും പ്രണയം മൂന്നാംകിടമായിപ്പോയി.
ഷിബു ഗംഗാധരനും സംഭവിച്ചത് ഇതേ പാളിച്ചതന്നെ. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാറിനിന്നു വേണമായിരുന്നു കൃതിയെ സമീപിക്കേണ്ടത്. എന്നാല്‍ മമ്മൂട്ടി എന്ന നടനു വേണ്ടിയുള്ള ഒരു സിനിമ മാത്രമായിപ്പോയി ഇത്. പാലാ എന്ന സ്ഥലത്തെ റബര്‍ കച്ചവടക്കാരനും അയാളുടെ ജീവിതത്തിലേക്കു വരുന്ന രണ്ടു കമിതാക്കളും മാത്രമായി പോയി സിനിമ. കഥയിലെ രാഷ്ട്രീയ-സാമൂഹിക വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ സംവിധാകനു സാധിച്ചില്ല. ്അതുതന്നെയായിരുന്നു സിനിമയുടെ പരാജയവും.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'