Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
തിരിച്ചറിയാതെ പോയ പ്രണയം
റഹ്മാന് നായകനായി തിളങ്ങിയിരുന്ന കാലത്ത്, അതായത് എണ്‍പതുകളില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ടു നൂറാ വിത്ത് ലൗ എന്ന ചിത്രം ഹിറ്റാകുമായിരുന്നു. നായകനും നായികയും തമ്മിലുള്ള കലഹവും പിന്നീടുള്ള പ്രണയവും ഒടുവില്‍ സംഭവിക്കുന്ന ദുരന്തവുമെല്ലാമായി പ്രേക്ഷകര്‍ക്ക് സങ്കടപ്പെടാനും സന്തോഷിക്കാനും കരയാനും ധാരാളം വകയുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴത്തെ കാലത്ത് ഈ സെന്റിമെന്റ്സൊന്നും വിലപ്പോകില്ലെന്ന് തിരിച്ചറിയാന്‍ സംവിധായകനായ ബാബു നാരായണന് സാധിച്ചില്ല.
അദ്ദേഹത്തിനതു സാധിക്കാതിരുന്നത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നു മാറി നില്ക്കുന്നു. കൂടെയുണ്ടായിരുന്നു അനിലുമായി വേര്‍പിരിഞ്ഞ ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്. വേര്‍പിരിഞ്ഞിട്ട് കാലം കുറച്ചായി. ഇത്രയും നാള് കളത്തിനുപുറത്തായിരുന്നല്ലോ. അപ്പോള്‍ സിനിമയില്‍ സംവഭവിച്ചതെന്താണെന്ന് മനസ്സിലായി കാണില്ല. (മറ്റുള്ളവരുടെ സിനിമ കാണുന്ന പതിവ് സിനിമക്കാര്ക്കില്ലല്ലോ).
ക്രിഷ് സത്താറും മംമ്ത മോഹന്‍ദാസും നിറഞ്ഞഭിനയിച്ച ചിത്രം താരങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യം നന്നായി നിറവേറ്റി എന്നുപറയാം. പ്രത്യേകിച്ച് നായികയായ മംമ്ത. കഴിവുകൊണ്ടും ഭംഗികൊണ്ടും നിറഞ്ഞുനില്ക്കുന്ന നൂറയായി മംമ്ത ജീവിക്കുകയായിരുന്നു എന്നു പറയാം. അതേപോലെ നായകനായ ക്രിഷ് സത്താറും തന്നില്‍ നല്ലൊരു നടനുണ്ടെന്നു തെളിയിച്ചു. എന്നാല്‍ തിരക്കഥയിലും സംവിധാനനത്തിലും വന്ന പാളിച്ചയാണ് സിനിമയില്‍ നിന്ന് പ്രേക്ഷകരെ അകറ്റിയത്. സത്യം പറയാമല്ലോ കൂടെ പത്തുപേര്‍ മാത്രമേ ഈ ലേഖകനൊപ്പം തിയറ്ററില്‍ ഉണ്ടായിരുന്നുള്ളൂ.
നൂറയുടെ പ്രണയവും നൂറയോട് ഭര്‍ത്താവായ ഷാജഹാനുള്ള പ്രണയവുമാണ് സിനിമയില്‍ നിറഞ്ഞുനില്ക്കുന്നത്. എന്നാല്‍ മലയാളി കുടുംബത്തില്‍ വന്ന മാറ്റവും അവരുടെ അഭിരുചിയും തിരിച്ചറിയാന്‍ സംവിധായകനു സാധിച്ചില്ല. അല്ലെങ്കില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനുവേണ്ടി സിനിമയുടെ പകുതി ഭാഗം പ്രേക്ഷകനെ സങ്കടപ്പെടുത്താന്‍ ഉപയോഗിക്കുമായിരുന്നില്ല.
ബാബു നാരായണന് എന്ന സംവിധായകന് കാലത്തെ തിരിച്ചറിഞ്ഞ് നല്ല സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മലബാര്‍ ഭക്ഷണം, പ്രണയം, ഗാനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാല്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്നുള്ള മിഥ്യാധാരണ ഇനിയെങ്കിലും നമ്മുടെ സിനിമക്കാര്‍ ഉപേക്ഷിച്ചാല്‍ നന്ന്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?