Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തനിക്ക് കിട്ടിയത് വിജയ് ധനുഷിന് കൊടുത്തു!
തനിക്ക് കിട്ടിയത് വിജയ് ധനുഷിന് നല്‍കിയെന്ന് പറയുമ്പോള്‍ പലരും തെറ്റിദ്ധരിച്ചേക്കാം. മറ്റൊന്നുമലല്ല വിജയ്ക്ക് കിട്ടിയ ഒരു അവസരമാണ് ധനുഷിന് നല്‍കിയത്. 'അയേണ്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്ന കാര്യവും ചിത്രത്തില്‍ ധനുഷാണ് നായകന് എന്ന കാര്യവും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്.
'അനേകന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ധനുഷിനെ ആയിരുന്നില്ലത്രെ. കഥ പറഞ്ഞത് ഇളയ ദളപതി വിജയ് യോടായിരുന്നു. 'കത്തി' എന്ന ചിത്രത്തിന്റെ വിജയവുമായി നില്ക്കുന്ന വിജയ്ക്ക ഇപ്പോള്‍ തന്നെ കൈ നിറയെ ചിത്രങ്ങള്‍ കിട്ടിക്കഴിഞ്ഞു. പുതിയ ഒരെണ്ണത്തില്‍ കരാറൊപ്പിടാന്‍ സമയമില്ലാത്തതുകൊണ്ട് വിജയ് പിന്മാറിയതിനെ തുടര്‍ന്നാണ് നറുക്ക് ധനുഷിന് വീണത്.
പക്ഷെ വിജയ് വെറുതെയങ്ങ് പിന്മാറുകയായിരുന്നില്ല. കഥ വിജയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ സമയമില്ല എന്നതായിരുന്നു പ്രശ്നം. കഥകേട്ട വിജയ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാളെ സംവിധായകനോട് റെക്കമന്റ് ചെയ്തു. ധനുഷ് ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നായിരുന്നു വിജയ് യുടെ അഭിപ്രായം.
കമല്‍ ഹസന് ശേഷം തമിഴ് ഇന്റസ്ട്രിയില്‍ യഥാര്‍ത്ഥ ജീവിതത്തിലും സിനിമയിലും വളരെ റൊമാന്റിക്കാണ് ധനുഷെന്ന വിശ്വാസം കെ വി ആനന്ദിനും ഉണ്ടായിരുന്നു. പിന്നെ സംവിധായകന് ഒന്നും ചിന്തിച്ചില്ല. ധനുഷിനോട് ചെന്ന് കാര്യം പറഞ്ഞു. കഥ കേട്ടതും ധനുഷ് ഓകെ പറഞ്ഞു. നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്.
ഇത് ആദ്യത്തെ തവണയല്ല കെവി ഗണേഷിന്റെ ചിത്രത്തിലെ നായകന്മാര് മാറി മറിയുന്നത്. 'കോ' എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ ജീവയ്ക്ക് മുന്നെ പല നടന്മാരെയും സമീപിച്ചിരുന്നു. ചിമ്പു ചിത്രം ഏറ്റെടുത്തതുമായിരുന്നു. എന്നാല്‍ അവസാന നിമിഷം ചിമ്പു പിന്മാറിയതോടെ ജീവയ്ക്ക് നറുക്കുവീണത്. ചിത്രം ഹിറ്റുമായി.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'