Don't Miss!
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Sports T20 World Cup 2024: ഇന്ത്യ അബദ്ധം കാട്ടരുത്, ഈ 4 സീനിയേഴ്സും ടീമില്‍ വേണ്ട! ആരൊക്കെ?
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ!!! യന്തിരന് തന്നെ താരം!!! രജനി ഡാ!!!
യന്തിരന് 2 തമിഴ്, ഹിന്ദി, തെലുങ്ക് സാറ്റലൈറ്റ് അവകാശം 110 കോടി രൂപയ്ക്ക് സീ ടിവി സ്വന്തമാക്കി. തുക വലുതാണെങ്കിലും 15ന് വര്‍ഷത്തേക്കാണ് അവകാശം.
ഇന്ത്യന്‍ സിനിമയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രണ്ടും സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍. ബാഹുബലി ദ കണ്‍ക്ലൂഷനും യന്തിരന് 2ഉം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും റെക്കോര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലാണ്.
തമിഴില്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന് ശങ്കര്‍ അണിയിച്ചൊരുക്കുന്ന യന്തിരന് 2ല്‍ രജനികാന്താണ് നായകന്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറാണ് വില്ലനായി എത്തുന്നത്. എസ്എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി ദ കണ്ക്ലൂഷനില് പ്രഭാസും റാണാ ദഗ്ഗുബദിയുമാണ് പ്രധാന വേഷങ്ങളില്‍.
റെക്കോര്‍ഡ് തുകയ്ക്കാണ് രണ്ട് ചിത്രങ്ങളുടേയും സാറ്റലൈറ്റ് വിറ്റ് പോയിരിക്കുന്നത്. ബാഹുബലി ദ കണ്‍ക്ലൂഷന്റെ സാറ്റലൈറ്റ് അവകാശം 51 കോടി രൂപയാക്കാണ് സോണി എന്റര്‍ടെയിന്‍മെന്റ് സ്വന്തമാക്കിയത്. തെലുങ്ക് അവകാശം 26 കോടിയ്ക്കും മലയാളം, തമിഴ് അവകാശങ്ങള്‍ 20 കോടിക്കുമാണ് വിറ്റ് പോയിരിക്കുന്നത്. എല്ലാം കൂടെ 100 കോടിക്കടുത്ത് വരും.
എന്നാല്‍ യന്തിരന് ബാഹുബലിയെ കടത്തിവെട്ടി. സാറ്റ്ലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോര്‍ഡാണ് യന്തിരന് 2 സ്വന്തമാക്കിയത്. 110 കോടിക്കാണ് സീ ടിവി യന്തിരന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശമാണ് സീ ടിവിക്കുള്ളത്. പതിനഞ്ച് വര്‍ഷത്തേക്കുള്ള അവകാശമാണ് സീ ടിവി സ്വന്തമാക്കിയിരിക്കുന്നത്.
250 കോടി രൂപ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ഒന്നാം ഭാഗമായിരുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കുള്ള സിനിമ. അതിലും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് രണ്ടാം ഭാഗം രാജമൗലി അണിയിച്ചൊരുന്നതും. അവിടെയും യന്തിരന് 2 ബാഹുബലിയെ പിന്നിലാക്കി. 400 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ത്രിഡി ചിത്രമായാണ് എന്തിരന് 2 ഒരുക്കുന്നത്. ജുറാസിക് പാര്‍ക്ക്, അയണ്മാന്, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ സംഘ്ടടന സംവിധാനത്തിലും ഉണ്ട് ഹോളിവുഡ് സാന്നിദ്ധ്യം. ട്രോന്ഫോമേഴ്സിന്റെ സംഘട്ടനമൊരുക്കിയ കെന്നീ ബേറ്റ്സാണ് യന്തിരന് 2ന്റെ സംഘട്ടന സംവിധായകന്.
ഒറ്റ ഇന്റര്‍വെല്‍ പഞ്ചിന്് ഒരു വര്ഷത്തിസധികം ആളുകളെ പിടിച്ചിരുത്താന്‍ കഴിയുമെന്ന് തെളിയിച്ച ചിത്രമാണ് ബാഹുബലി. ആദ്യഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തോളമായിട്ടും ആളുകള്‍ കാത്തരിക്കുന്നത് ക്ലൈമാക്സില്‍ അവശേഷിപ്പിച്ച ആ സസ്പെന്‍സിന് വേണ്ടിയാണ്. ഏപ്രില്‍ 28നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററിലെത്തുന്നത്.
ബാഹുബലി തിയറ്ററിലെത്താന്‍ ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ യന്തിരന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ലൈഫ് ഓഫ് പൈയുടെ വിഎഫ്എക്സ് ടീമാണ് യന്തിരനിലും പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ബാഹുബലിയുടെ തിരക്കലായതിനാല്‍ മുത്തുരാജാണ് യന്തിരന്റെ കലാസംവിധാനം ചെയ്യുന്നത്.
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്