Don't Miss!
- News പത്തനംതിട്ടയില്‍ അട്ടിമറി ഉണ്ടാകുമോ? ഇടതിന് പ്രതീക്ഷ, ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Automobiles ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ചിമ്പുവിന്റെ ചിത്രത്തില്‍ നിന്ന് നായിക ഇറങ്ങി പോയി
ചിമ്പുവും വിവാദങ്ങളും പരസ്പര പൂരകമാണ്. ചിമ്പു എവിടെയുണ്ടോ അവിടെ വിവാദമുണ്ടാകുമെന്നത് പറഞ്ഞുവച്ച സത്യമാണ്. ഒപ്പം അഭിനയിച്ച നയന്‍താര, ഹന്‍സിക തുടങ്ങിയ മിക്ക നടിമാര്ക്കുമൊപ്പവും ചിമ്പു ഗോസിപ്പു കോളത്തില്‍ നിറഞ്ഞു നിന്നിട്ടുണ്ട്.
ഇപ്പോള്‍ വിഷയം പുതിയ ചിത്രത്തില്‍ നിന്നും നായിക ഇറങ്ങിപ്പോയതാണ്. ഡേറ്റിന്റെ പ്രശ്നമാണെന്നാണ് അണിയറയിലെ വിശദീകരണം. എന്നാലതല്ലെന്ന് ഗോസിപ്പുകാര്‍ കാരണ സഹിതം വ്യക്തമാക്കുന്നു.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലെ നായികയായി കണ്ടെത്തിയ പല്ലവി സുഭാഷാണ് ഷൂട്ടിങ് പാതിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്.
ഡേറ്റിന്റെ പ്രശ്നമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍, ഒരു ചിത്രം പാതിയില്‍ നിര്‍ത്തിയിട്ടാണോ അടുത്ത ചിത്രത്തിലേക്ക് പോകുന്നതെന്നാണ് പാപ്പരസികളുടെ ചോദ്യം. 45 ദിവസത്തെ ഷൂട്ടിങ് പല്ലവി പൂര്‍ത്തിയാക്കിയതാണ്. ഇനി പത്ത് ദിവസം കൂടെ മാത്രമേ വേണ്ടിയിരുന്നുള്ളൂ.
അതിനിടയിലാണ് നായികയുടെ ഇറങ്ങിപ്പോക്ക്. ഇതോടെ പുതിയ നായികയെ തേടുകയാണ് ടീം. ചിമ്പുവിനും ഗൗതമിനും പുതിയൊരു നായികയെ വൈകാതെ കിട്ടുമെന്നും വിണ്ണൈത്താണ്ടി വരുവായയുടെ വിജയം വീണ്ടും ആവര്‍ത്തിയ്ക്കുമെന്നും പ്രതീക്ഷിക്കാം.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ