Don't Miss!
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
'കൊമ്പന്റെ' സ്ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോയി
ചെന്നൈ: റിലീസിനു മുന്‍പ് തന്നെ വിവാദത്തിലായ കൊമ്പന് എന്ന തമിഴ് സിനിമയുടെ സ്ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോയി. സിനിമയ്ക്ക് നേരത്തെ തന്നെ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയിരുന്നെങ്കിലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുമെന്നമെന്ന് പരാതിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ജഡ്ജിമാരുടെ പാനലിനെ സ്ക്രീനിങ്ങിനായി നിയോഗിച്ചത്.
എന്നാല്‍ പ്രത്യേക സ്ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ കൊമ്പന്റെ റിലീസിങ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രം കാണാതിരിക്കാനാണ് ജഡ്ജിമാരുടെ ശ്രമമെന്ന് കൊമ്പന്റെ പ്രൊഡ്യൂസര്‍ പ്രഭു ആരോപിച്ചു. സ്ക്രീനിങ്ങിന് മുന്‍പ് ജഡ്ജിമാര്‍ തിരക്കഥയുടെ കോപ്പി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
സിനിമ കണ്ട് ബോധ്യപ്പെടാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്ക്രീനിങ്ങിനിരുന്ന ജഡ്ജിമാര്‍ സിനിമ തുടങ്ങി അല്പ സമയത്തിനുള്ളില്‍ റീപ്ലേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിനിമ മുഴുവന്‍ കണ്ട് വിലയിരുത്തണമെന്ന് തങ്ങള്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും ജഡ്ജിമാര്‍ ഇറങ്ങിപ്പോവുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
തേവര് സമുദായവും ദലിത് വിഭാഗത്തില്പ്പെവരും തമ്മില്‍ സംഘര്ഷമുണ്ടാകാനിടയുണ്ടെന്ന് കാട്ടി പുതിയ തമിളകം നേതാവ് കെ കൃഷ്ണസ്വാമിയാണ് സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് വിദഗ്ധ പാനലിനെ നിര്‍ദ്ദേശിച്ചത്. കാര്‍ത്തിയാണ് സിനിമയിലെ നായകന്.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'