Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ശങ്കറും വിക്രമും പരസ്യമായി മാപ്പു പറയണം
ശങ്കര്‍ -വിക്രം കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രം ഐ യ്ക്കെതിരെ മൂന്നാം ലിംഗക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. വിക്രമും ശങ്കറും പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. ശങ്കറിന്റെ പോസ്റ്ററില്‍ ചെരുപ്പൂരി എറിഞ്ഞു സംവിധായകനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതിലും ശക്തമാകും എന്നാണ് അറിയുന്നത്.
ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഓസ്മ ജാസ്മിന് എന്ന കഥാപാത്രമായെത്തിയത് മൂന്നാം ലിംഗത്തില്‍പ്പെട്ട ഓജാസ് രഞ്ജിനിയാണ്. ഈ കഥാപാത്രത്തെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. സന്താനവും വിക്രമും കഥാപാത്രത്തെ പരിഹസിച്ചു പാടുന്ന പാട്ടും ഓസ്മായെ മോശമായി ചിത്രീകരിച്ച രംഗങ്ങളും ഒഴിവാക്കണമെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം.
മാത്രവുമല്ല, പരിഹസിച്ചതിന് വിക്രമും സന്താനവും ശങ്കറും പരസ്യമായി മാപ്പ് പറയണം. അല്ലാത്ത പക്ഷം പരാതിയുമായി കമ്മീഷ്ണറെ സമീപിയ്ക്കുമെന്ന് പ്രതിഷേധകര്‍ അറിയിച്ചു. ശങ്കറിന്റെ വീടിന് മുന്നില്‍ ധര്‍ണ ഇരിക്കാനും തീരുമാനുണ്ട്. ഇതേ തുടര്‍ന്ന് സംവിധായകന്റെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ചെന്നൈയിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു.