Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഷാരൂഖിനോടും വിക്രമിനോടും പൊരുതാന്‍ വിജയ്
തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും മുരുകദോസും ഒന്നിക്കുന്ന എന്ന വിശേഷണത്തോടെയാണ് 'കത്തി'യെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ വന്നിരുന്നത്. അറുപത് കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അത് തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് നിര്‍മാതാവിന്റെ പ്രതീക്ഷ.
വിജയ് ചിത്രങ്ങളിലെ പാട്ടിനും പ്രത്യേകതകളുണ്ട്. പുതിയ തലമുറയ്ക്ക് ലഹരിയാണ് അനിരുദ്ധിന്റെ പാട്ട്. അനിരുദ്ധിന്റെ പാട്ടിനൊപ്പം വിജയ് യുടെ തട്ടുപൊളിപ്പന്‍ നൃത്തരംഗങ്ങള്‍ കൂടെയാകുമ്പോള്‍ തികഞ്ഞു. മാത്രമല്ല ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന് വേണ്ടി മാത്രം രണ്ടരക്കോടി രൂപ ചെലിവഴിച്ചുവത്രെ. മുംബൈയിലും ലണ്ടനിലും സെറ്റിട്ടാണത്രെ ഗാനരംഗം ചിത്രീകരിച്ചത്.
എല്ലാം ഒരുക്കി വിജയ് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മറുവശത്ത് ശങ്കര്‍- വിക്രം കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഐ' ഉണ്ടെന്ന് ഓര്‍മിക്കണം. ഹോളിവുഡിനെ പോലും ഞെട്ടിച്ച ഐ കത്തിക്ക് വെല്ലുവിളി തന്നെയാണ്. അതുപോലെ തന്നെ ബോളിവുഡില്‍ നിന്ന് വരുന്ന ഷാരൂഖിന്റെ 'ഹാപ്പി ന്യൂയറും'. ഷാരൂഖിന്റെ കഴിഞ്ഞ വര്‍ഷത്തെ ദീപാവലി റിലീസാ 'ചെന്നൈ എക്സ്പ്രസ്' തമിഴകം തൂത്തുവാരിയിട്ടാണ് പോയത്.
വിജയ് യ്ക്ക് പിടിച്ചു നിന്നേ മതിയാകൂ