Don't Miss!
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
അശ്വമേധം; ജിഎസ് പ്രദീപിന് പുതിയ വെല്ലുവിളികള്‍
കൊച്ചി: മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച റിവേഴ്സ് ക്വിസ്സിന്റെ അവതാരകന് ജിഎസ് പ്രദീപ് നീണ്ട ഇടവേളയ്ക്കുശേഷം ഒരിക്കല്‍ക്കൂടി അശ്വമേധവുമായി എത്തുമ്പോള്‍ മുന്നിലുള്ളത് പുതിയ വെല്ലുവിളികള്‍. ഇന്റര്‍നെറ്റ് ലോകം വളര്‍ന്നതോടെ അരയും തലയും മുറുക്കിയെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുന്ന നിയമങ്ങളാണ് അശ്വമേധത്തിന്റെ പരിഷ്കരിച്ച പതിപ്പിലുള്ളത്.
നേരത്തെ വ്യക്തികളെ മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് ആലോചിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇനിമുതല്‍ സ്ഥലം, സംഭവം എന്നിവകൂടി ആലോചിക്കാം എന്നതാണ് പത്തുവര്‍ഷത്തിനുശേഷം അശ്വമേധം വീണ്ടുമെത്തുമ്പോഴുള്ള പ്രധാന സവിശേഷത. അതേസമയം, യാഗം, യജ്ഞം, രാജസൂയം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ തന്നെയാണു പുതിയ അശ്വമേധത്തിലുമുള്ളത്.
നേരത്തെ മത്സരാര്‍ത്ഥി ആലോചിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സൂചന നല്കാന് ജൂറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ജൂറിക്ക് പകരം നോബിള്‍ ഗൈഡ്, ഐടി ഗൈഡ് എന്നിങ്ങനെയാണ്. നേരത്തെയുള്ള ജൂറിക്ക് സമാനമാണ് നോബിള്‍ ഗൈഡ്്. വി കെ ശ്രീരാമനും, ഭാഗ്യലക്ഷ്മിയുമായിരിക്കും നോബിള്‍ ഗൈഡ് എന്നാണ് വിവരം.
ഐടി ഗൈഡില്‍ മത്സരാര്‍ത്ഥിക്ക് സ്വയം തന്റെ ആലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാം. ഇതിനായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാം. ഒക്ടോബര്‍ ആറിനാണ് അശ്വമേധത്തിന് തുടക്കം കുറിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണി മുതല്‍ 10വരെ കൈരളി ടിവിയില്‍ പരിപാടി കാണാം. കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും ഇതിനായി ഓഡിഷന് സംഘടിപ്പിച്ചകഴിഞ്ഞു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലി തന്നയാണ് രണ്ടാം വട്ടവും പരിപാടിയുടെ സംവിധായകന്.