Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബഡായി ബംഗ്ലാവിലെ അതിഥിയാകാന്‍ വിനായകനില്ല!!! കാരണമുണ്ട്???
സിനിമയലെ വിനായകനില്‍ നിന്നും ഏറെ വ്യത്യസ്തനാണ് യഥാര്‍ത്ഥ വിനായകന്. യഥാര്‍ത്ഥ ജീവിതത്തല്‍ അഭിനയിക്കാന്‍ വിനായകന് താല്പര്യമില്ല.
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണംഡു ചെയ്യുന്ന പരിപാടിയില്‍ നടന്മാരായ മുകേഷ്, രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, നടി ആര്യ എന്നിവരാണ് അവതാരകരായി എത്തുന്നത്. നര്‍മത്തിന് മാറ്റുകൂട്ടാന്‍ മറ്റ് താരങ്ങളുമുണ്ട്.
ഞായറാഴ്ച രാത്രികളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണുള്ളത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ നവാഗത താരങ്ങള്‍ വരം പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. എന്നാല്‍ ഇതേ പരിപാടിയിലേക്ക് വിനായകനെ അതിഥിയായി വിളിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
പ്രക്ഷക ശ്രദ്ധ നേടുന്ന താരങ്ങളെ അതിഥികളായി എത്തിച്ച് അവര്‍ക്കൊപ്പം നര്മരംഗങ്ങളൊരുക്കുന്ന പരിപാടിയായ ബഡായി ബംഗ്ലാവ് ഒരിക്കല്‍ അതിഥിയായി വിളിച്ചത് വിനായകനെ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രക്ഷക മനസില്‍ ഇടം നേടി കത്തി നല്‍ക്കുകയായിരുന്നു വിനായകന്. പക്ഷെ വിനായകന് ആ ക്ഷണം നിരസിക്കുകയായിരുന്നു.
ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാത്തതിന് കാരണം വിനായകന് വെളിപ്പെടുത്തി. അവിടെ ചെന്ന് കോമഡി കാണിച്ച് തന്നെ വില്ക്കാന് താല്പര്യമില്ലാത്തതിനാലാണ് പരിപാടില്‍ പങ്കെടുക്കാതിരുന്നത്. ജീവിതം തനിക്ക് കോമഡിയല്ല സീരിയസാണെന്നും വിനായകന് പറഞ്ഞു. ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഇങ്ങനെയാണ്, കഴിഞ്ഞ 20 കൊല്ലം ഇങ്ങനെയായിരുന്നു. ഇനി ഒരു ഇരുപത് കൊല്ലമുണ്ടെങ്കിലും താന്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും വിനായകന് വ്യക്തമാക്കി. അല്ലെങ്കില്‍ അത് നാല്പത് കൊല്ലം ഒപ്പമുണ്ടായിരുന്ന തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും വഞ്ചിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 കൊല്ലമായി താന്‍ ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോള്‍ അവര്‍ തന്നെ വില്ക്കാന് ശ്രമിക്കുകയാണ്. അവര്‍ക്ക് വേണ്ടി തന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും, തമാശയാണെങ്കില്‍ തമാശ അത് തന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാകും. അതാണ് വിനായകന്.
ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുത്. അത് തനിക്ക് കഴിയില്ല. താന്‍ പച്ചയായ മനുഷ്യനാണ്. ജീവിതത്തിലും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് അതിനെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവവരും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിനായകന്റെ അഭിമുഖം വീഡിയോ കാണാം...
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി