72ാം ദേശീയ പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും കാർത്തിക് ആര്യനും. ഭ്രമയു​ഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചന്ദു ചാമ്പ്യൻ എന്ന സിനിമയാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച ഫീച്ചർ സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുക്കപ്പെട്ടു. ആർട്ടിക്കിൾ 370 ലെ പ്രകടനത്തിന് യാമി ​ഗൗതമിനാണ് മികച്ച ന‌ടിക്കുള്ള ദേശീയ പുരസ്കാരം. ക്യാപ്റ്റർ മില്ലറിലെ പ്രകടനത്തിന് നടൻ ധനുഷിന് പ്രത്യേക പരാമർശമുണ്ട്.

Advertisement

മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരമാണിത്.
വടക്കൻ വീ​ര​ഗാഥ, മതിലുകൾ, എന്നീ സിനിമകളിലൂടെ 1990 ൽ ആദ്യ ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. 1994 ൽ വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള രണ്ടാമത്തെ തവണത്തെ പുരസ്കാരം. 2000 ൽ ഡോ. ബാബസാഹിബ് അംബേ​ദ്കർ എന്ന സിനിമയിലൂടെ മൂന്നാമതും പുരസ്കാരം നേടി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയതിന്റെ റെക്കോർഡും മമ്മൂട്ടിക്കാണ്.

Advertisement

മറ്റ് പുരസ്കാരങ്ങൾ.

മികച്ച മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ, മികച്ച കന്നഡ സിനിമ-മിഥ്യ, മികച്ച തമിഴ് സിനിമ-റായൻ.