മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്. വളരെ മോശം ഭാഷയിലാണ് ഷഫീന സംസാരിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു. അവളുടെ പേര് പോലും പറയാൻ താൽപര്യമില്ല. ദയ ചെയ്ത ഫോട്ടോഷൂട്ട് വളരെ സെക്സിയാണ്. മോളേ, എനിക്ക് നിന്നെ അറിയില്ല. പക്ഷെ എനിക്ക് അസൂയ തോന്നുന്നു. ആരാണ് ഈ ഡ്രസ് ഡിസെെൻ ചെയ്തതെന്ന് നോക്കി. ഇന്റർനാഷണൽ ക്വാളിറ്റി വർക്കാണ്. ദയ ഒരു മോഡലിനെ പോലെയുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഇന്ന് ഒരുപാട് പേർ സംഭവത്തിൽ പ്രതികരിച്ചു. സമൂഹം മാറിയിട്ടുണ്ട്. ഉണ്ണി വ്ലോഗ്സ് കണ്ടപ്പോഴാണ് എനിക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായത്. ആ സ്ത്രീക്ക് എന്താണ് വേണ്ടത്. അറ്റൻഷനാണോ.
ഷഫീനയുടെ ചെറുപ്പം വളരെ മോശമായിരുന്നു എന്നെനിക്ക് മനസിലാക്കാൻ പറ്റുന്നു. ജീവിതത്തിൽ കുറേ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടോ. നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ. എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് സഹായമാണ് വേണ്ടത്. ലെെംഗികമായി അധിക്ഷേപിച്ച്, വളരെ മോശമായി ബെല്ലും ബ്രേക്കുമില്ലാതെ സെൽഫ് റെസ്പെക്ട് ഇല്ലാതെയാണ് നിങ്ങൾ സംസാരിക്കുന്നത്. നിങ്ങൾ നിങ്ങളെ വിശകലനം ചെയ്യൂ. പ്രശസ്തിയാണവർക്ക് വേണ്ടതെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.
വിഷയത്തിൽ രഞ്ജിനിക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസും പ്രതികരിച്ചു. 62 കേസുകൾ ആ സ്ത്രീക്കെതിരെയുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ വ്യക്തികളെയും ബുള്ളി ചെയ്യുന്നു. ഇത് എക്സ്ട്രീം ലെവൽ ആയി. നിങ്ങളൊരു സ്ത്രീയാണെങ്കിൽ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാനാകുന്നു. ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ജാന്മണി ദാസ് ചോദിച്ചു.More Articles