Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ബോളിവുഡില്‍ സൂപ്പര്‍താരമാകാന്‍ അമരീഷ് പുരിയുടെ പേരക്കുട്ടി എത്തുന്നു
ദില്ലി: സിനിമയില്‍ ഇത് മക്കള്‍ കാലമാണ്. ജാന്‍വി കപൂറിനും, ഇഷാന് ഖട്ടറിനും ശേഷം സിനിമാ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ്. അന്തരിച്ച താരം അമരീഷ് പുരിയുടെ കുടുംബത്തില്‍ നിന്നുമാണ് ആ വരവ്. പേരക്കുട്ടി വര്ദ്ധന് പുരിയാണ് ബിഗ് സ്ക്രീനില്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പിന്നില്‍ നിന്ന ശേഷമാണ് വര്ദ്ധന് പുരി ക്യാമറയ്ക്ക് മുന്നിലേക്ക് ചുവടുമാറുന്നത്.
ഇഷ്കാസാദി, ദാവത് ഈ ഇഷ്ക് എന്നീ ചിത്രങ്ങളില്‍ ഹബീബ് ഫൈസലിനെയും, മനീഷ് ശര്‍മ്മയുടെ ശുദ്ധ് ദേസി റൊമാന്‍സിലും വര്ദ്ധന് അസിസ്റ്റന്റായിരുന്നു. ഇപ്പോള്‍ മുത്തശ്ശന്റെ പേര് മോശമാക്കാതെ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് വര്ദ്ധന്. ജയന്തിലാല്‍ ഗാഡ നിര്‍മ്മിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലാണ് വര്ദ്ധന് ആദ്യമായി അഭനയിക്കുക. നേരത്തെ ഇദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും ഇത് മുന്നോട്ട് പോയില്ല. അഭിനയസാധ്യതയുള്ള പുതിയ കഥയും, കഥാപാത്രവും വന്നതോടെ ഇത് ഉറപ്പിക്കുകയായിരുന്നു വര്ദ്ധന്.
ഷിംല, ദില്ലി എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ നായികയെയും തേടുന്നു. അഞ്ചാം വയസ്സ് മുതല്‍ അമരീഷ് പുരിയുടെ കീഴില്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ താന്‍ പഠിച്ച് വരികയാണെന്ന് വര്ദ്ധന് പറയുന്നു. 'മുത്തശ്ശന് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവമാണ്. അദ്ദേഹത്തിനും മുത്തശ്ശിക്കും ഒപ്പമാണ് ചെറുപ്പത്തില്‍ ഉറങ്ങുന്നത് പോലും. അദ്ദേഹം മരിച്ച ശേഷമാണ് ജീവിതത്തില്‍ ചെയ്യുന്നത് എന്തും മുത്തശ്ശനുള്ള ആദരവായി മാറ്റണമെന്ന് തീരുമാനിച്ചത്', താരം വ്യക്തമാക്കി.
ദിലീപ് കുമാര്‍, അല്‍ പാസിനോ, റോബര്‍ട്ട് ഡി നീറോ തുടങ്ങിയവരുടെ ക്ലാസിക്കുകളാണ് അമരീഷ് പുരിയ്ക്കൊപ്പം കണ്ടുശീലിച്ചത്. മുത്തശ്ശന്റെ ചിത്രങ്ങളില്‍ ശ്യാം ബെനഗലിനും, ഗോവിന്ദ് നിഹലാനി എന്നിവര്‍ക്കൊപ്പമുള്ള സിനിമകളാണ് തന്റെ ഫേവറിറ്റെന്നും വര്ദ്ധന് കൂട്ടിച്ചേര്‍ത്തു.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്