twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധോണിയായി അഭിനയിക്കാന്‍ സംവിധായകന്‍ തന്നെ തിരഞ്ഞെടുത്തതിനു കാരണമെന്തെന്ന് സുഷാന്ത് സിങ് രജപുത്!!

    By Pratheeksha
    |

    ധോണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യുന്ന എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ധോണിയായി അഭിനിയിച്ചിരിക്കുന്നത് സുഷാന്ത് സിങ് രജപുത്ത് ആണ്. ചിത്രത്തിന്റെ ട്രെയിലറിനു തന്നെ പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമായിരുന്നു.

    ധോണിയായി അഭിനയിക്കാന്‍ സുഷാന്ത് തന്നെ മതിയെന്നു സംവിധായകന്‍ പറയാന്‍ കാരണമുണ്ട്... പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം സപ്തംബര്‍ 30 നു തിയേറ്ററുകളിലെത്തും.

    നേരിട്ടു ചോദിച്ചില്ല

    20 മിനിറ്റോളം സംസാരിച്ചു

    സംവിധായകന്‍ നീരജ് പാണ്ഡേ താനുമായി 20 മിനിറ്റിലധികം സംസാരിച്ചതിനുശേഷമാണ് തന്നെ തിരഞ്ഞെടുത്തതെന്നു സുശാന്ത് പറയുന്നു. എന്താണ് തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്നൊന്നും താന്‍ ഇതുവരെ നേരിട്ടു ചോദിച്ചിട്ടില്ല.

    റോള്‍ ചെയ്യാന്‍ സമീപിച്ചു

    തന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല

    തന്റെ ചിത്രങ്ങളൊന്നും കാണാതെയാണ് സംവിധായകന്‍ ധോണിയുടെ റോള്‍ ചെയ്യാനായി തന്നെ സമീപിപ്പിച്ചതെന്നും സുശാന്ത് പറയുന്നു.

    ധോണി ഫാന്‍

    ധോണിയുടെ ജീവിതത്തോടുളള സമീപനം

    12 വര്‍ഷമായി ധോണിയുടെ ഫാനാണെന്നല്ലാതെ ധോണിയുടെ ജീവിതത്തോടുളള സമീപനത്തെ കുറിച്ചൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും സുശാന്ത് പറയുന്നു.

    സംവിധായകനു ദേഷ്യം വന്നു

    ധോണിയെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല

    ധോണിയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ ഒടുവില്‍ സംവിധായകനു ദേഷ്യം വന്നെന്നും സുശാന്ത് പറയുന്നു. പിന്നീട് ധോണിയുമായും കുറെ സംസാരിച്ചിരുന്നു.ഇതൊക്കെയായിരിക്കാം തന്നെ ചിത്രത്തിലേക്കു തിരഞ്ഞെടുക്കാന്‍ കാരണമെന്നു സുശാന്ത് പറയുന്നു.

    മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

    നീരജ് പാണ്ഡേ പറഞ്ഞത്

    സുശാന്ത് സിങ് ധോണിയെ മികച്ചതാക്കിയെന്നാണ് സംവിധായകന്‍ നീരജ് പാണ്ഡെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

    എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ട്രെയിലര്‍ ലോഞ്ചിന്റെ ഫോട്ടോസിനായി..

    English summary
    Actor Sushant Singh Rajput, who will play the title role in Neeraj Pandey's upcoming biopic M. S. Dhoni: The Untold Story, says the filmmaker had not seen any of his previously films and selected him for the role after a general 20 minute conversation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X