Don't Miss!
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
രോഗവിമുക്തയായി മനീഷ തിരിച്ചെത്തി
ഒടുവില്‍ ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് മനീഷ കൊയ്രാള തിരിച്ചെത്തി. ജൂണ്‍ 26ന് ബുധനാഴ്ചയാണ് മനീഷ ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയില്‍ എത്തിയത്. മനീഷ രോഗത്തില്‍ നിന്നും പൂര്ണവിമുക്തിനേടിയതായി അവരുടെ മാനേജര്‍ അറിയിച്ചു. ചികിത്സകഴിഞ്ഞെത്തിയ മനീഷ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ വിമാനമിറങ്ങിയ അവര്‍ അന്ധേരിയിലെ വീട്ടിലേയ്ക്കാണ് പോയത്.
ഇത് തന്റെ പുനര്ജന്മമാണെന്നാണ് മനീഷ പറഞ്ഞത്. 2012 അവസാനത്തോടെയാണ് കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് മനീഷ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്ക് പോയത്. അര്‍ബുദ ബാധയുണ്ടെന്ന് സ്ഥിരീകരിയ്ക്കാനും ചികിത്സയിലെ പുരോഗതികള്‍ ലോകത്തെ അറിയിക്കാനും മനീഷ ആര്‍ജ്ജവം കാണിച്ചിരുന്നു.
ചികിത്സയിക്കിടയിലെ ചില നിമിഷങ്ങള്‍ തന്നെ വല്ലാതെ പേടിപ്പിച്ചുവെന്നും മറ്റും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. രോഗം പൂര്‍ണമായി ഭേദമായ കാര്യവും ട്വിറ്ററിലൂടെയാണ് മനീഷ ലോകത്തെ അറിയിച്ചത്.
സുഭാഷ് ഗായിയുടെ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് നേപ്പാള്‍ സ്വദേശിനിയായ മനീഷ ബോളിവുഡില്‍ എത്തിയത്. പിന്നീട് ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും അവര്‍ അഭിനയിച്ചു. അവസാനമായി കരാര്‍ ചെയ്ത ചിത്രം ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതിയായിരുന്നു. ഇടവപ്പാതിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായി അണിയറക്കാര്‍ മനീഷയെ കാത്തിരിക്കുകയാണ്.
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍