Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ആ സംഭവത്തിനുശേഷം മൂന്നു രാത്രികള്‍ ഉറങ്ങിയിട്ടില്ല; രവീണയുടെ വെളിപ്പെടുത്തല്‍
മുംബൈ; അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ അഭിനേതാവിനെ വിട്ടുപോകാത്ത സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയായാലും കഥാപാത്രം അഭിനേതാവിനെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ഒരു അനുഭവത്തെക്കുറിച്ചാണ് ബോളിവുഡ് നടി രവീണ ടണ്ഡന് വെളിപ്പെടുത്തുന്നത്.
ദില്ലി ബലാത്സംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് രവീണയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ രവീണ കാഥാപാത്രവുമായി ഇഴുകിച്ചേര്‍ന്നു. മികച്ചരീതിയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും രവീണയ്ക്ക് സാധിച്ചു.
എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും കഥാപാത്രം തന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയെന്ന് രവീണ പറയുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്നു ദിവസത്തോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അത്രത്തോളം കഥാപാത്രം വേദനിപ്പിക്കുന്നതായിരുന്നു. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുത്തുന്നും രവീണ പറഞ്ഞു.
ഓരോ തവണ ഡബ്ബ് ചെയ്യുമ്പോഴും കരച്ചില് വന്നതിനാല്‍ വീണ്ടും വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നതായാണ് രവീണ പറയുന്നത്. അതേസമയം, ദില്ലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് സിനിമയെങ്കിലും കഥയ്്ക്ക് അതുമായി പൂര്‍ണമായി സാമ്യമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന