Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
മികച്ച അഭിനേതാവ് മാത്രമുണ്ടായിട്ട് കാര്യമില്ല, മണിരത്നത്തിന്റെ ആദ്യ മലയാള ചിത്രം പരാജയപ്പെട്ടത് ???
മണിരത്നത്തിന്റെ ആദ്യ മലയാള സിനിമ പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാം..
ഇന്ത്യന്‍ സിനിമയിലെത്തന്നെ മുന്‍നിര സംവിധായകരിലൊരാളാണ് മണിരത്നം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. മോഹന്‍ലാലായിരുന്നു സിനിമയിലെ നായകന്. തീവ്രവാദത്തെക്കുറിച്ച് സിനിമാ പരമ്പര ഒരുക്കിയ സംവിധായകന്റെ ആദ്യ മലയാള സിനിമ ബോക്സോഫീസില്‍ വന്‍പരാജയമായിരുന്നു.
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറിനെ നായകനാക്കിയിട്ടും ചിത്രം വിജയിച്ചില്ല. സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, അശോകന്, ബാലന് കെ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ടി ദാമോദരന്‍ മാസ്റ്ററാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ തന്റെ തൂലിക ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനാണ് ടി ദാമോദരന്‍ മാസ്റ്റര്‍.
സംവിധായകനും തിരക്കഥാകൃത്തിനും വ്യത്യസ്ത കാഴ്ചപ്പാട്
സംഭാഷണങ്ങളിലൂടെ തിയേറ്ററുകളില്‍ തീപ്പൊരി വിതറുന്ന എഴുത്തുകാരനാണ് ടി ദാമോദരന്‍. ഉണരു സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് അദ്ദേഹമാണ്. എന്നാല്‍ മലയാളം അറിയാത്ത തമിഴ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും മറ്റു അണിയറ പ്രവര്‍ത്തകരും ഒരുമിച്ച് ഒരേ മനസ്സുമായി പ്രവര്‍ത്തിക്കുമ്പോഴാണ് മികച്ച സിനിമ ഉണ്ടാവുന്നത്.
ശൈലികള്‍ തമ്മിലുള്ള വ്യത്യാസം
സംഭാഷണങ്ങളുടെ നീണ്ട നിരയാണ് ടി ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയുടെ പ്രധാന സവിശേഷത. നിരവധി സിനിമകള്‍ അത്തരത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ വെട്ടിയൊതുക്കി ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയാണ് മണി രത്നത്തിന്റേത്. അതിനാല്‍ത്തന്നെ ഇരുവരും തമ്മില്‍ എങ്ങനെ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്.
സമീപനങ്ങളില്‍ വന്ന മാറ്റം
സംവിധായകനും തിരക്കഥാകൃത്തും വ്യത്യസ്ത രീതിയില്‍ സിനിമയെ സമീപിച്ചപ്പോള്‍ അത് വലിയൊരു പരാജയത്തിലേക്കാണ് നയിച്ചത്. അങ്ങനെ തന്റെ സിനിമാ ജിവിതത്തുലെ രണ്ടാമത്തെ ചിത്രവും മലയാളത്തിലെ ആദ്യ ചിത്രവുമായ ഉണരൂ വെന്ന സിനിമ ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
പരാജയത്തിലേക്ക് വഴി തെളിയിച്ചു
മലയാളത്തില്‍ അത്ര പ്രാവീണ്യമില്ലാത്ത മണി രത്നത്തിനു സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയിരുന്നില്ല. അതത് ദിവസത്തെ ഷൂട്ടിങ്ങിനു തൊട്ടു മുന്‍പാണ് സ്ക്രിപ്റ്റ് കൈയ്യിലെത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനും ഒരേ സിനിമയെ രണ്ട് വ്യത്യസ്ത രീതിയില്‍ സമീപിച്ചപ്പോള്‍ മണിരത്നത്തിന്റെ ആദ്യ സിനിമ ചരിത്രമാവാതെ പോവുകയായിരുന്നു.
മോഹന്‍ലാലിന്റെ അഭിനയത്തിനു മുന്നില്‍ തലകുനിച്ചു
മോഹന്‍ലാലിന്റെ അഭിനയത്തിനു മുന്നില്‍ എഴുന്നേറ്റു നിന്നു കൈയ്യടിച്ചിട്ടുണ്ട് സുഹാസിനിയും മണി രത്നവും. ഷൂട്ടിങ്ങിനിടയില്‍ കട്ട് പറയാന്‍ മറന്നു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മികച്ച അഭിനേതാവ് മാത്രമുണ്ടായതു കൊണ്ട് ഒരു സിനിമ വിജയിക്കണമെന്നില്ലെന്നതിന് എത്ര വലിയ ഉദാഹരണമാണ് ഉണരു എന്ന സിനിമ.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'