Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ദിലീപിന്റെ രാമലീല മാത്രമല്ല മമ്മൂട്ടിയുടെയും നിവിന്റെയും ഈ സിനിമകളും വിവാദങ്ങളുണ്ടാക്കിയവയാണ്..
ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ സിനിമകളെ ബാധിക്കാറുണ്ട്. രാഷ്ട്രീയം മാത്രമല്ല താരങ്ങളുടെ പ്രസ്തവാനകള്‍, സിനിമയുടെ കഥ എന്നിങ്ങനെ റിലീസിന് ഒരുങ്ങുന്നതിനിടെ പ്രതിസന്ധികള്‍ നേരിടുന്ന ഒരുപാട് സിനിമകളുണ്ട്. പ്രശ്നങ്ങളെല്ലാം മറികടന്ന് തിയറ്ററുകളിലേക്ക് എത്തിയാല്‍ സൂപ്പര്‍ ഹിറ്റായി മാറുന്ന സ്ഥിതിയും കാണാന്‍ കഴിയും.
ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ബോളിവുഡ് സിനിമ പത്മാവത് അതിന് വലിയൊരു ഉദാഹരണമായിരുന്നു. സിനിമയുടെ പേരില്‍ വധഭീഷണി വരെ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പേരില്‍ ആരോപിച്ച കാര്യങ്ങളിലൊന്നും ഒരു കഴമ്പുമില്ലെന്ന് ചിത്രം പുറത്തെത്തിയപ്പോള്‍ മനസിലാവുകയായിരുന്നു. അത്തരത്തില്‍ മലയാളത്തിലും ചില സിനിമകളുണ്ട്.
കസബ
മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കരുടെ മകന് നിധിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് കസബ. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സിനിമയില്‍ വരലക്ഷ്മി, നേഹ സാക്സന, ജഗദീഷ്, സമ്പത്ത് രാജ്്, തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. സിനിമയുടെ പേരില്‍ ഉയര്‍ന്ന വിവാദം അതിലെ മമ്മൂട്ടിയുടെ കഥാപാത്രമായ രാജന് സക്കറിയ നടത്തുന്ന ഒരു ഡയലോഗ് ആയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലൊരു സംഭാഷണമായിരുന്നു അതെന്നായിരുന്നു ചൂണ്ടി കാണിക്കപ്പെട്ടത്. നടി പാര്‍വ്വതിയായിരുന്നു ഈ ആരോപണം ഉന്നയിച്ചത്. ഇതിന്റെ പേരില്‍ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണം പാര്വ്വതിയ്്ക്ക് നേരെയും ഉണ്ടായിരുന്നു.
ആക്ഷന്‍ ഹീറോ ബിജു
1983 ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ബിജു എന്ന പോലീസുകാരനായി എത്തിയ നിവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ നടക്കുന്ന ചെറിയ സംഭവങ്ങളൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സിനിമയിലെ ഒരു രംഗം കടുത്ത വംശീയത നിറഞ്ഞതായിരുന്നു എന്നായിരുന്നു ആരോപണം. സ്റ്റേഷനില്‍ പരാതിയുമായെത്തിയവരില്‍ ഒരു ഓട്ടോറിഷ ഡ്രൈവറോട് കറുത്ത് തടിച്ചൊരു സ്ത്രീയെ ചൂണ്ടി കാണിച്ച് ഇതേ പോലൊരു സാധനത്തെ നീ എങ്ങനെ പ്രേമിച്ചു എന്ന് ചോദിച്ചിരുന്നു. ഈ രംഗത്തിന് നിറയെ കൈയടി ലഭിച്ചിരുന്നെങ്കിലും വിവാദത്തില്‍ പെടുകയായിരുന്നു.
രാമലീല
ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയായിരുന്നു രാമലീല. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ റിലീസിന് മുന്‍പ് വലിയ പ്രതിസന്ധിയിലായിരുന്നു സിനിമ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോടെയായിരുന്നു സിനിമയ്ക്ക് നേരെയും പ്രതിഷേധവുമായി ഒരു കൂട്ടം ആളുകള്‍ എത്തിയത്. രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ വരെ കത്തിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സിനിമയെ ഒട്ടും തന്നെ ബാധിച്ചിരുന്നില്ല. പുറത്തെത്തിയ സിനിമ തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ഹിറ്റ് സിനിമയായി മാറുകയായിരുന്നു.
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ