Don't Miss!
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുക്കുന്ന നടനെ കണ്ട് കെജി ജോര്‍ജ് പറഞ്ഞത് വെളിപ്പെടുത്തി താരപത്നി
മികവുറ്റ ചലച്ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്കിയ അനശ്വര സംവിധായകന്മാരില് ഒരാളാണ് കെജി ജോര്‍ജ്. യവനിക എന്ന സിനിമയുള്‍പ്പെടെ മമ്മൂട്ടിയെ നായകനാക്കി കെജി ജോര്‍ജ് സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും മോഹന്‍ലാലിനെ നായകനാക്കിയിരുന്നില്ല. എന്ത് കൊണ്ട് മോഹന്‍ലാല്‍ നായകനായ കെജി ജോര്‍ജിന്റെ സിനിമ വന്നില്ലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്.
കെജി ജോര്‍ജിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ സല്‍മായാണ് മെട്രോ ടൈംസിന് നല്കിയ അഭിമുഖത്തിലൂടെ താരരാജാക്കന്മാരായ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും കെജി ജോര്‍ജ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'കഥ കേട്ട് കഴിയുമ്പോള്‍ നിര്‍മാതാക്കള്‍ എല്ലാം പറഞ്ഞിരുന്നത് ഈ സിനിമയില്‍ നായകനായിട്ട് മമ്മൂട്ടി മതിയെന്നായിരുന്നു. എല്ലാ സിനിമകളിലും അത് തന്നെ സംഭവിച്ചു. അന്ന് നിര്‍മാതാക്കള്‍ക്കെല്ലാം മമ്മൂട്ടി മതിയായിരുന്നു. ഒരിക്കലും അദ്ദേഹം നായകന്മാരെ മുന്‍കൂട്ടി കണ്ട് സിനിമ എഴുതാറില്ല. മോഹന്‍ലാലിനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. വളരെ സ്വഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് അഭിപ്രായം.
ലാലിന്റെ അനായാസമായ അഭിനയം അദ്ദേഹം ആസ്വദിക്കുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. ലാലിന്റെ നമ്പര്‍ 20 മദ്രാസ് മെയില്‍ വലിയ ഇഷ്ടമാണ്. മദ്യപിച്ച് കൊണ്ട മമ്മൂട്ടിയുടെ കവിളത്ത് ഉമ്മ കൊടുക്കുന്നതും ആ ചിരിയും പാട്ടുമൊക്കെ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ ഒരു നടനും ഇത്രയും ഒര്ജിനാലിറ്റിയോടെ ഈ വേഷം ചെയ്യില്ല എന്നായിരുന്നു.
സി വി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന കഥ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഫുള്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ അത് നടന്നില്ല. ആ ചിത്രത്തിന് വലിയ മുതല്‍ മുടക്ക് ആവശ്യമായിരുന്നു. ഒന്ന് രണ്ട് നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. അക്കാലത്ത് അത്രയും കാശ് മുതല്‍ മുടക്കാന്‍ പലര്‍ക്കും പേടിയായിരുന്നു.
ഇന്നായിരുന്നെങ്കില്‍ ആരെങ്കിലും ആ ചിത്രം ചെയ്യുമായിരുന്നു. അത് നടന്നിരുന്നുവെങ്കില്‍ മോഹന്‍ലാലിന്റെ മികച്ച ഒരു കഥാപാത്രം കൂടി നമുക്ക് കാണാമായിരുന്നു. ആരോ ആ സ്ക്രിപ്റ്റ് ഇവിടെ നിന്ന് മോഷ്ടിച്ച് കൊണ്ട് പോയി. വീട്ടില്‍ വരുന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം വായിക്കാന്‍ കൊടുക്കും. അങ്ങനെ ആരോ അത് കൊണ്ട് പോയി. പലരോടും ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും സല്‍മ പറയുന്നു.