Don't Miss!
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി
Recommended Video
67 ലെത്തി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. പോയവാരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. ഫിറ്റ്നസിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ലെന്ന് പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ളതാണ്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യുവതാരങ്ങളോട് വാചാലരാവാറുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്ന യുവതാരങ്ങളുമുണ്ട്. 67 വയസ്സായിട്ടും ഗ്ലാമര്‍ പൊടിക്കും കുറഞ്ഞിട്ടില്ല. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ ഗ്ലാമറിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യമുയരാറുണ്ട്. ചിരിച്ച് തള്ളുമെന്നല്ലാതെ കൃത്യമായ മറുപടിയൊന്നും അദ്ദേഹം നല്‍കാറില്ല.
മമ്മൂട്ടിയും കുട്ടിയുമായിരുന്നു ട്രേഡ് മാര്‍ക്ക്! യോദ്ധയെ നിലംപരിശാക്കിയ ചിത്രത്തെക്കുറിച്ച് ഫാസില്‍
അടുത്തിടെ താരസംഘടനയായ എഎംഎംഎയുടെ അമ്മമഴവില്ലില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സൂര്യയും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി ചോദിച്ചിരുന്നു. നിറപുഞ്ചിരിയോടെ അദ്ദേഹം ഈ ചോദ്യം കേട്ട് നിന്നതല്ലാതെ കൃത്യമായ മറുപടിയൊന്നും നല്കിയിട്ടില്ലായിരുന്നു. കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന പ്രകൃതക്കാരനല്ല അദ്ദേഹമെന്നും എണ്ണയിലുള്ള പലഹാരങ്ങളൊന്നും കഴിക്കാറില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഭക്ഷണക്രമവും വ്യായാമവുമൊക്കെയാണ് അദ്ദേഹത്തെ ഇന്നും ചുള്ളനാക്കി നിര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അ്ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ച് പേഴ്സണല്‍ കുക്ക് തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിനിടയിലാണ് ലെനീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ആ ഉമ്മ വാശിപ്പുറത്ത് നല്‍കിയത്! മോശക്കാരനായ സാബുവിനെ ചുംബിച്ചതിനെക്കുറിച്ച് ഹിമയുടെ വെളിപ്പെടുത്തല്‍
പ്രായം തളര്‍ത്താത്ത സൗന്ദര്യം
സൗന്ദര്യത്തിന്റെ കാര്യത്തില്‍ യുവതാരങ്ങളെപ്പോലും വെല്ലുന്ന താരമാണ് മമ്മൂട്ടി. സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലാരാവാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുള്ളത്. പ്രായം കുറയുന്ന അസുഖം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിനെന്നാണ് പൊതുവിലുള്ള വിശേഷണം. പരസ്യമായും രഹസ്യമായും പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിട്ടുമുണ്ട്. സിനിമയ്ക്ക് വേണ്ടി ശാരീരിക തയ്യാറെടുപ്പുകള്‍ നടത്താന്‍ വിമുഖത കാണിക്കാറുള്ള താരമാണ് മമ്മൂട്ടിയെന്നും വിമര്‍ശനങ്ങളുണ്ട്. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തത നിലനിര്‍ത്താന്‍ എന്നും അദ്ദേഹം ശ്രമിക്കാറുണ്ട്. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവുമാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നിലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
ചിട്ടയായ ഭക്ഷണക്രമം
ഏത് ഭക്ഷണം കിട്ടിയാലും കഴിക്കുന്നയാളല്ല മമ്മൂട്ടി. അദ്ദേഹത്തിന്റെ നാട്ടുകാരനും പേഴ്സണല്‍ കുക്കുമായ ലെനീഷാണ് ഭക്ഷണരീതികളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാത്ത തരത്തിലുള്ള ഭക്ഷണത്തോടാണ് അദ്ദേഹത്തിന് താല്പര്യം. മീന്‍ വിഭവങ്ങളോടാണ് കൂടുതല്‍ താല്പര്യം. തുറുപ്പുഗുലാന്‍ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണമെടുക്കാനായി പോയിരുന്നു. അപ്പോഴാണ് ചേച്ചി അദ്ദേഹത്തിന്റെ രുചികളെക്കുറിച്ച് പറഞ്ഞുതന്നതെന്ന് ലെനീഷ് പറയുന്നു.
ഓട്സ് കഞ്ഞിയിലൂടെ തുടങ്ങുന്നു
ഓടസ് കഞ്ഞിയാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം. പപ്പായയുടെ കഷണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടുവെച്ച് തൊലികളഞ്ഞ ബദാം ഇതൊക്കെയാണ് രാവിലെ കഴിക്കുന്നത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. ഓട്സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടും വറുത്തരച്ച മീന്‍കറിയുമാണ് കഴിക്കുന്നത്. വൈകുന്നേരം പ്രത്യേകിച്ച് ഭക്ഷണമൊന്നും കഴിക്കില്ല. ഇടയ്ക്കിടയ്ക്ക് കട്ടന്‍ചായ കുടിക്കാറുണ്ട്. രാത്രി ഗോതമ്പ് അല്ലെങ്കില്‍ ഓട്സിന്റെ ദോശ. തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത ചിക്കന്‍ കറി അല്ലെങ്കില്‍ ചമ്മന്തി.
അപ്പപ്പോള്‍ പ്രതികരണം ലഭിക്കും
ലൊക്കേഷനിലേക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്പര്യം. ചെന്നൈയിലും കൊച്ചിയിലുമൊക്കെയാണ് ഷൂട്ടിങ്ങെങ്കില്‍ ഭക്ഷണം വീട്ടില്‍ നിന്നായിരിക്കും. ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം അപ്പോള്‍ തന്നെ കിട്ടാറുണ്ട്. 10 വര്‍ഷമായപ്പോഴാണ് സ്വന്തമായി മെസ് എന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. സന്തോഷത്തോടെ അദ്ദേഹം തന്നെ പോത്സാഹിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ മെസ് ചുമതല തനിക്ക് നല്‍കുകയും ചെയ്തു.
മാമാങ്കത്തില്‍ ജോയിന്‍ ചെയ്യാനായില്ല
സിനിമാചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹം തന്റെ കാര്യം പറയാറുണ്ട്. നിവിന്‍ പോളി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുലം കൊച്ചുണ്ണിയുടെ വര്‍ക്ക് ഏറ്റെടുത്ത സമയത്തായിരുന്നു അദ്ദേഹം മാമാങ്കത്തിലേക്ക് വിളിച്ചത്. വലിയ സെറ്റായതിനാല്‍ അവിടെ നിന്ന് മാറി നില്ക്കാന് കഴിയുമായിരുന്നില്ല. മാമാങ്കത്തില്‍ ജോയിന്‍ ചെയ്യാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മംഗലാപുരത്ത് അടുത്തടുത്ത സെറ്റുകളില്‍ വെച്ച് ചിത്രീകരണമുണ്ടായപ്പോള് മമ്മൂട്ടിക്കുള്ള ഭക്ഷണം കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് ലെനീഷ് പറയുന്നു.
മോഹന്‍ലാല്‍ വരുന്നുണ്ട്
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയില്‍ താരം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. നിവിന്‍ പോളി തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ലൊക്കേഷനിലെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു നല്‍കിയത്. മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കുറിച്ച് കൂടി പരിഗണിക്കണമെന്നും അന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മോഹന്‍ലാലിനായി താന്‍ അന്ന് സ്പെഷല്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ലെനീഷ് വ്യക്തമാക്കിയിട്ടുണ്ട്.
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്