Don't Miss!
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മഹാനടന്മാര്ക്കൊപ്പം ചില മുഹൂര്‍ത്തങ്ങള്‍, അനുഭവം പങ്കുവെച്ച് എംസി രാജനാരായണ്‍!
എംസി രാജനാരായണന്‍
തൊട്ടടുത്തു നിന്നുകൊണ്ട് ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയാണ് തിലകന് - മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടനും അഭിനയകലയിലെ ഭീഷ്മാചാര്യരുമായ സാക്ഷാല്‍ തിലകന്. വയനാട്ടിലെ കല്‍പ്പറ്റയ്ക്കടുത്തുള്ള തേയിലതോട്ടത്തിലെ ഫാക്ടറിയാണ് ലൊക്കേഷന്‍. ചുറ്റും വയനാടന്‍ മലനിരകളുടെ ഹരിതാഭ. പ്രകൃതിയുടെ വശ്യത ഇവിടെ അനുപമം തന്നെ. ആര്യാടന് ഷൗക്കത്ത് തിരക്കഥയെഴുതി നിര്‍മ്മിച്ച് ടി.വി. ചന്ദ്രന് സംവിധാനം നിര്‍വ്വഹിച്ച വിലാപങ്ങള്‍ക്കപ്പുറം എന്ന പടത്തിന്റെ ലൊക്കേഷനാണിത്. ചിത്രീകരിക്കുന്ന സീനുകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി സ്വയം മാറിയതുപോലെയായിരുന്നു തിലകന്. അവസരം കിട്ടിയിപ്പോള്‍ ചോദിച്ചു ''ഫോട്ടോഗ്രാഫി ഹോബിയാണല്ലേ? ''ഇപ്പോള്‍ ഹോബിയിലുപരി സ്വഭാവം തന്നെയായിരിക്കുന്നു. കേമറ കയ്യിലില്ലാതെ വയ്യെന്നനില''. ''ഡിജിറ്റലാണല്ലോ'' ''അതുകാരണം എത്രവേണമെങ്കില്‍ എടുക്കാമെന്ന സൗകര്യമുണ്ട്''.
തിലകന്റെ ഫോട്ടോഗ്രാഫി കമ്പം പണ്ടേ പ്രസിദ്ധമാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ വേഷം ശ്രദ്ധിച്ചത്. ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കാക്കിവേഷത്തിലാണ് തിലകന്. ''സമയമുണ്ടെങ്കില്‍ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്''. ''അടുത്ത സീനില്‍ ഞാനുണ്ടെന്ന് തോന്നുന്നു അതുവരെയാകാം''. ''മറ്റു ഭാഷകളില്‍ പടം ചെയ്യുവാന്‍ താല്പര്യം കാണിക്കാത്തത്?''. ''മലയാളത്തില്‍ ചെയ്യുന്ന സുഖം അന്യഭാഷകളില്‍ ലഭിക്കില്ല. യാന്ത്രികമായി ഡയലോഗ് പറയുന്നത് ഇഷ്ടമല്ല''. തിലകന്റെ പരുക്കന്‍ സ്വഭാവം സ്പ്രഷ്ടമാക്കുന്ന വാക്കുകള്‍തന്നെ. പിന്നീട് അദ്ദേഹമുള്‍പ്പെട്ട സീനുകളുടെ ചിത്രീകരണങ്ങളായിരുന്നു. ടി.വി. ചന്ദ്രന്റെ മനസ്സുവായിക്കുന്ന പ്രകടനമായിരുന്നു തിലകന്റേത്.
ഫാക്ടറിയിലെ ചെറിയ ഹോളില്‍ എല്ലാവരും ഇരിക്കുകയാണ്. ശ്രീരാമനാണ് സംഭാഷണം നയിക്കുന്നത്. വയനാടിന്റെ ചരിത്രത്തെക്കുറിച്ച് വാചാലനാകുന്നതിനിടയില്‍ തിലകനോട് വയനാടന്‍ അനുഭവത്തെക്കുറിച്ച് ശ്രീരാമന് ചോദിച്ചപ്പോള്‍ തിലകന്റെ മറുപടി '' ഷൂട്ടിനും അല്ലാതെയും പലവട്ടം വന്നിട്ടുണ്ട്. പഴയ പച്ചപ്പ് നന്നേ കുറഞ്ഞിരിക്കുന്നു''. തിലകന് നടക്കുവാന്‍ ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി പ്രായത്തിന്റെ അസ്ക്യതകള്‍ ധാരാളമുണ്ടെന്നായിരുന്നു. വീണ്ടും അദ്ദേഹത്തെ കാണുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ഷൊര്‍ണൂരിലെ ആയുര്‍വ്വേദ കേന്ദത്തില്‍ വെച്ചാണ്. അദ്ദേഹം പറഞ്ഞു ''ഉഴിച്ചിലിന് ശേഷമുള്ള പരിശോധനയ്ക്ക് വന്നതാണ്'' മലയാള സിനിമയില്‍ നിന്നുള്ള വിട്ടുനില്പ്പിനെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ മനസ്സിലാക്കി മൗനം ദീക്ഷിച്ചു. സ്കോര്‍പ്പിയോയിലെ ഫ്രണ്ട്സീറ്റില്‍ കയറി അദ്ദേഹം യാത്ര പറഞ്ഞ് നീങ്ങിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് മൂന്നാം പക്കം മുതല്‍ നരസിംഹം വരെ അദ്ദേഹം അവതരിപ്പിച്ച അനേകമനേകം വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു.
ഭീകരരായ നിരവധി വില്ലന്മാരെ മലയാളത്തിലും തമിഴിലും അവതരിപ്പിച്ച രാജന് പി. ദേവിനെ വീണ്ടും കാണുന്നത് അങ്കമാലി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു. സ്വന്തം നാടക ട്രൂപ്പുമായി നടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഏതാനും പടങ്ങള്‍ക്കൊണ്ട് തന്നെ സിനിമ രംഗത്തും സ്വന്തം ഇടം നേടിയിരുന്നു. കഥാപാത്രം രാഷ്ട്രീയക്കാരനോ ബിസിനസുകാരനോ ആരുമാകട്ടെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് വ്യത്യസ്തമാക്കുവാന്‍ രാജന് പി. ദേവിന് അനായാസം കഴിഞ്ഞിരുന്നു. സ്വഭാവ നടനെന്നനിലയ്ക്കും അദ്ദേഹം ശ്രദ്ധനേടി. സ്ഫടികത്തിലെ കൊച്ചപ്പന് കഥാപാത്രം അവസ്മരണീയം തന്നെ. അതുപോലെ തൊമ്മനും മക്കളിലും ഹാസ്യവും തനിക്ക് വഴങ്ങുന്നതാണെന്ന് അദ്ദേഹം തെളിയിച്ചു.
സ്ക്രീനില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഏറെ അവശനായി കാണപ്പെട്ടു. ഒരു സഹായി കൈപിടിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്റ്റേജിലേക്ക് കയറ്റിയത്. കാഴ്ച കുറവുമുണ്ട്. സ്റ്റേജില്‍ അടുത്തിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ''ആരോഗ്യം മോശമാണ്. മരുന്നുകള്‍ തന്നെ ശരണം'' അറുപതുകളുടെ തുടക്കിത്തില്‍ മാത്രമായിട്ടും അദ്ദേഹത്തെ വാര്‍ദ്ധക്യം ബാധിച്ചതുപോലെ. രാജന് പി. ദേവിന്റെ ജീവിതത്തില്‍ വില്ലനായത് 'ഷുഗര്‍' ആണ്. മലയാളത്തിന് മാത്രമല്ല തമിഴ് സിനിമയ്ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ അകാലത്തിലുണ്ടായ വിയോഗം.....
തൃശ്ശൂര്‍ രാജാന്തര നടകോത്സവം സംഗീത നാടക അക്കാദമി ചെയര്‍മാനെന്ന നിലയ്ക്കുള്ള മുരളിയുടെ വലിയ സംഭാവനയും ചിരകാല സ്വപ്നസാക്ഷാത്കാരവുമാണ്. തൃശ്ശൂരില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ''നടകോത്സവത്തില് സജീവമായി പങ്കെടുത്ത് എഴുതണം'' ആ സമയത്ത് ചിലയാത്രകള്‍ വന്നതുകാരണം കാര്യമായി പങ്കെടുക്കാനായില്ല. മുരളിയുടെ വായനാനുഭവമുള്ള നടന്മാര് വിരളം തന്നെ. സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ആധികാരികമായിതന്നെ അദ്ദേഹം പറയുമായിരുന്നു.
ഐ.എഫ്.എഫ്.കെ. ക്കിയിടയില് ഒരുനാള്‍ തൈക്കാട് യാത്രി നിവാസില്‍ വെച്ച് കണ്ടപ്പോള്‍ കണ്ടപടങ്ങളെക്കുറിച്ചും കണേണ്ടവയെപ്പറ്റിയും അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു. അന്ന് മുരളി പറഞ്ഞു ''ഒരു പുതിയ ബുക്കിന്റെ രചനയിലാണ്'' ''അഭിനയമാണോ വിഷയം'' ''അതുമുണ്ട്. സാഹിത്യവും സിനിമയും നാടകവും എല്ലാചേര്ന്നുള്ളത്''. അതായിരുന്നു അവസാനത്തെ കണ്ടുമുട്ടല്‍. മുരളിയുടെ വേര്‍പാടും പെട്ടന്നായിരുന്നു. നാടകരംഗത്തെന്നപോലെ സിനിമാ രംഗത്തും സ്ഥിരപ്രതിഷ്ഠ നേടിയ മൂന്ന് മഹാനടന്മാരായിരുന്നു തിലകനും രാജന് പി.ദേവും മുരളിയും.....
ക്യാപ്റ്റന്‍ വന്നാലും ഷാജിയേട്ടന് ഇന്നും മാസാണ്! ആട് 2 100 ദിനമായി, കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?
ജയറാമിനെ ജനപ്രിയനാക്കിയതിന്റെ കാരണം അറിയാമോ? അറിയില്ലെങ്കില്‍ ഇത് നോക്കിയാല്‍ മനസിലാവും..
സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെ്ളക്സില്! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്!!!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി