Don't Miss!
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
രാഷ്ട്രീയ സിനിമകള്‍ ഇനിയില്ലേ?
ഷാജികൈലാസ് -രഞ്ജിപ്പണിക്കര്‍ ടീമിന്റെ കിങ് ആന്‍ഡ് കമ്മിഷണര്‍, ഹരിദാസ്-റോബിന് തിരുമലയുടെ വീണ്ടും കണ്ണൂര്‍ എന്നീ ചിത്രങ്ങളാണ് സകല പ്രതീക്ഷകളും തകര്‍ത്ത് ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞത്. ഏറ്റവും ഒടുവില്‍ നടന്ന ദുരന്തം വീണ്ടും കണ്ണൂരിനായിരുന്നു. പതിനഞ്ചുവര്‍ഷം മുന്‍പ് തിയറ്ററില്‍ എത്തിയ കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു വീണ്ടും കണ്ണൂര്‍.
കണ്ണൂര്‍ എന്ന ചിത്രം തന്നെ അക്കാലത്ത് ആവറേജ് വിജയമേ നേടിയിരുന്നുള്ളൂ. അതിന്റെ തുടര്‍ച്ച എടുത്തതു തന്നെ വന്‍ പാളിച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് ഈ സിനിമയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു.
എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ നേരത്താണ് ടി.പി.ചന്ദ്രശേഖരന് വധം അരങ്ങേറിയതും രാഷ്ട്രീയ കേരളം വീണ്ടും സജീവമായതും. സ്വാഭാവികമായും ഇതിലും മുന്നില്‍ നിന്നത് കണ്ണൂര്‍ രാഷ്ട്രീയം തന്നെയായിരുന്നു. കണ്ണൂര്‍ രാഷ്്ട്രീയം പശ്ചാത്തലമായി വരുന്ന ഒരു ചിത്രം തകര്‍ത്തോടാന്‍ പറ്റിയ പശ്ചാത്തലം. അതുതന്നെയായിരുന്നു ചിത്രത്തിന്റെ അണിയറക്കാരുടെയും പ്രതീക്ഷ. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ ചിത്രത്തിന്റെ ഭാവി തീരുമാനമായി. അനൂപ് മേനോനും കാതല്‍ സന്ധ്യയും പ്രധാനതാരങ്ങളായ ചിത്രത്തിന് ഒരു അനക്കവും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു സത്യം.
ഇതുതന്നെയായിരുന്നു കിങ് ആന്‍ഡ് കമ്മിഷണറുടെയും വിധി. വര്‍ഷങ്ങള്‍ക്കു ശേഷം ഷാജിയും രഞ്ജിയും ഒന്നിക്കുന്ന ചിത്രം. അതുപോലെ മമ്മൂട്ടിയും സുരേഷ്ഗോപിയും ചെറിയൊരകല്ച്ചയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം. വന്‍ പ്രതീക്ഷയായിരുന്നു ചിത്രത്തിന്. ഷാജിയും രഞ്ജിയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ കിങ്ങിന്റെയും സുരേഷ്ഗോപി ചിത്രമായ കമ്മിഷണറുടെയും തുടര്‍ച്ചയായിരുന്നു ഈ ചിത്രം.
തേവള്ളിപ്പറമ്പില്‍ അലക്സ് എന്ന ഐഎഎസുകാരനും ഭരത് ചന്ദ്രന് എന്ന ഐപിഎസുകാരനും ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒന്നിക്കുന്ന ചിത്രം. തിയറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വലിയൊരു തരംഗമുണ്ടാക്കാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. കിങും കമ്മിഷണറും അത്രയ്ക്കും വലിയ വിജയമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടാക്കിയിരുന്നത്. അതിലെ ഓരോ സംഭാഷണവും ഇപ്പോഴും പലര്‍ക്കും കാണാപാഠമാണ്. പക്ഷേ ചിത്രം തിയറ്ററില്‍ എത്തിയതോടെ എല്ലാ പ്രതീക്ഷയും തകര്‍ന്നു. രാഷ്ട്രീയവും ഉശിരന്‍ ഡയലോഗുമൊന്നും പുത്തന്‍ പ്രേക്ഷകര്‍ക്കു ദഹിക്കുന്നില്ല എന്നതായിരുന്നു തിയറ്ററിലെ ആളൊഴിഞ്ഞ കസേരകള്‍ വ്യക്തമാക്കിയത്. കിങ് ആന്റ് കമ്മീഷണര്‍-കണ്ണൂര്‍ പാളിയതിന് കാരണം
അടുത്ത പേജില്‍
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍